| Thursday, 23rd February 2023, 11:05 pm

അര്‍ജന്റൈന്‍ സൂപ്പര്‍താരത്തെ സൈന്‍ ചെയ്യാനുള്ള ശ്രമം വിഫലം; രണ്ട് ക്ലബ്ബുകള്‍ നിരാശയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 36 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്.

ഖത്തര്‍ ഫിഫ ലോകകപ്പിലെ യുവ താരത്തിനുള്ള അവാര്‍ഡിന് അര്‍ഹനായതും ഈ 21കാരനാണ്. വേള്‍ഡ് കപ്പിന് ശേഷം മാര്‍ക്കറ്റ് വാല്യൂ കുത്തനെ ഉയര്‍ത്തിയ താരങ്ങളില്‍ ഒരാളാകാനും എന്‍സോക്കായി.

തുടര്‍ന്ന് റെക്കോഡ് തുകക്ക് ചെല്‍സി താരത്തെ ക്ലബ്ബിലെത്തിക്കുകയായിരുന്നു. 1063 കോടി രൂപയുടെ ഓഫറാണ് ചെല്‍സി മുന്നോട്ട് താരത്തിനായി മുന്നോട്ടിവെച്ചത്.

ബ്രിട്ടണിലെ ഏറ്റവുമുയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയാണ് ഇത്. എന്നാല്‍ താരത്തെ സൈന്‍ ചെയ്യിക്കാനുള്ള ശ്രമം പാഴായിപ്പോയതിന്റെ നിരാശയിലാണ് സൂപ്പര്‍ക്ലബ്ബുകളായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും.

വമ്പന്‍ ക്ലബ്ബുകളില്‍ പലതും താരത്തെ സൈന്‍ ചെയ്യിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും എന്‍സോ ചെല്‍സിയിലേക്ക് ചേക്കേറാനായിരുന്നു താത്പര്യം പ്രകടിപ്പിച്ചിരുന്നത്. നേരത്തെ എന്‍സോയുടെ ക്ലബ്ബ് മാറ്റം അനിശ്ചിതത്വത്തിലായിരുന്നു.

ചെല്‍സി താരത്തെ സൈന്‍ ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ബെന്‍ഫിക്ക വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ചെല്‍സി കൂടുതല്‍ തുക ഓഫര്‍ ചെയ്ത് രംഗത്തെത്തിയത്. തുക ഒറ്റ ഗഡുവായി വേണമെന്നായിരുന്നു ബെന്‍ഫിക്കയുടെ നിലപാട്.

കഴിഞ്ഞ ജൂണില്‍ ബെന്‍ഫിക്കയില്‍ ചേര്‍ന്ന എന്‍സോ, ക്ലബ്ബിനായി 14 കളിയില്‍ ഒരു ഗോളാണ് നേടിയിട്ടുളളത്. ഖത്തര്‍ ലോകകപ്പിന് മുമ്പ് വെറും 18 ദശലക്ഷം യൂറോയായിരുന്നു എന്‍സോ ഫെര്‍ണാണ്ടസിന്റെ വിപണിമൂല്യം.

അര്‍ജന്റീനയുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് എന്‍സോയുടെ വിപണിമൂല്യം 120 ദശലക്ഷം യൂറോയായി ഉയര്‍ന്നത്.

ആറ് താരങ്ങളെ സ്വന്തമാക്കിയ ചെല്‍സി ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ജാവോ ഫെലിക്‌സിനെ ലോണ്‍ അടിസ്ഥാനത്തിലും ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Content Highlights: Two European giants wanted Enzo Fernandez before he moved to Chelsea

We use cookies to give you the best possible experience. Learn more