| Tuesday, 4th February 2020, 9:51 am

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടാന്‍ സംസ്ഥാന സര്‍ക്കാര്‍; കേന്ദ്രത്തോട് താല്പര്യം അറിയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള അനുമതി നേടാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടെന്ററില്‍ ഒന്നാമതെത്തിയ അദാനിഗ്രൂപ്പ് മുന്നോട്ട് വെച്ച തുക നല്‍കാമെന്ന് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിന്‍ നിന്ന് അദാനിഗ്രൂപ്പ് പിന്‍മാറുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാറിന്റെ നീക്കം.

വിമാനത്താവളം ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യവല്‍ക്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും വന്നിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വകാര്യവല്‍ക്കരണത്തിനെതിരായ സംസ്ഥാനസര്‍ക്കാറിന്റെ ഹരജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് ടെണ്ടര്‍ തുക കൂട്ടാമെന്ന പുതിയ നിര്‍ദ്ദേശം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. അതേസമയം സര്‍ക്കാറിന് വേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെ.എസ്.ഐ.ഡി.സി മുന്നോട്ട് വെച്ചത് 135 രൂപയായിരുന്നു. ഒന്നാമതെത്തിയ അദാനിയുടെ ടെണ്ടര്‍ തുക നല്‍കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

അതേസമയം, സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാറിനെ മറികടന്ന് അദാനിക്ക് മുന്നോട്ട് പോകാനാകില്ല. എന്നാല്‍ വിമാനത്താവളംഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറുന്നതിന്റെ വ്യക്തമായ സൂചന ഇതുവരെ അദാനി നല്‍കിയിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more