|

എന്റെ വീഡിയോ മാത്രമില്ല, ആ സങ്കടത്തിൽ ഞാൻ ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോ കിണറ്റിലിട്ടു: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ മാത്രം മാമോദീസ വീഡിയോ എടുക്കാതിരുന്നത് നോവിച്ചെന്നും അതുകൊണ്ടുതന്നെ സഹോദരങ്ങളുടെ വീഡിയോ എടുത്ത് കിണറ്റിലിട്ടുവെന്നും ടൊവിനോ.

വളരെ വിഷമിപ്പിച്ചതുകൊണ്ടാണ് താൻ അത് ചെയ്തതെന്ന് ടൊവിനോ പറഞ്ഞു.
ബിഹൈന്‍ഡ്‌വുഡ്‌സ്‌ ഐസിന് നൽകിയ അഭിമുഖത്തിലാണ് നടൻ തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവച്ചത്. നടി കീർത്തി സുരേഷും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

‘എന്റെ ചേച്ചീടെ ബർത്ത് ഡേയും, ചേട്ടന്റെ മാമോദീസയും ഒക്കെ അടുത്തടുത്തായിരുന്നു. രണ്ട് പരിപാടികളും ഒരുമിച്ചുവന്നപ്പോൾ ഒരു വീഡിയോ കവറേജ് ഒക്കെ ഉണ്ടായിരുന്നു.

ഞാൻ വളർന്ന് വലുതായപ്പോൾ എന്റെ വീഡിയോ കവറേജ് ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ എന്റെ വീഡിയോ എവിടെ എന്ന് ചോദിച്ചു. എന്റെ വീഡിയോ ഷൂട്ട് ചെയ്തില്ലായെന്നും രണ്ട് ഫങ്ക്ഷനുകൾ ഒരുമിച്ചുവന്നതുകൊണ്ടാണ് ഇങ്ങനെ ഷൂട്ട് ചെയ്തതെന്ന് പറഞ്ഞു.

അപ്പോൾ തന്നെ ഞാനാ ആ കാസറ്റ് എടുത്ത് കിണറ്റിലിട്ടു,’ (ചിരിച്ചുകൊണ്ട്) ടൊവിനോ പറഞ്ഞു.

ആ സംഭവം സങ്കടം ഉണ്ടാക്കിയെന്നാണ് താൻ ഓർത്തതെന്ന് കീർത്തി അപ്പോൾ പറഞ്ഞത്.

വിഷമം ഉണ്ടായിരുന്നതുകൊണ്ടാണല്ലോ താൻ അങ്ങനെ ചെയ്തതെന്ന് ടൊവിനോ മറുപടി പറഞ്ഞു.

‘അതെ. വിഷമം ഉള്ളതുകൊണ്ടാണല്ലോ ഞാൻ അങ്ങനെ ചെയ്തത്.
അതുകൊണ്ടിപ്പോ എന്താ എന്റെയും, ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോ ഇല്ല. അതുകൊണ്ടിപ്പോ ഇക്വാളിറ്റിയുണ്ട്,’ ടൊവിനോ പറഞ്ഞു.

2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് നിർമിച്ച 2018 , ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്നിവയാണ് ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം.
യഥാർഥ സംഭവങ്ങളെ ആധാരമാക്കിയ ചിത്രമായതുകൊണ്ടുതന്നെ 2018 ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Content highlights: Tovino Thomas about childhood memories