Kerala
ഓട്ടിസം ബാധിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 25, 06:22 am
Sunday, 25th August 2019, 11:52 am

തിരുവനന്തപുരം: ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. അതേസമയം പ്രതിയായ അധ്യാപകന്‍ സന്തോഷിനെ പൊലീസ് ഇതുവരെ പിടികൂടിയില്ല.

ഉന്നത ബന്ധം ഉപയോഗിച്ച് പ്രതി ഒളിവില്‍ തുടരുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. സ്‌കൂള്‍ അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും കുടുംബം പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മെഡിക്കല്‍ റിപ്പോര്‍ട്ട് എത്തിയ കാര്യം കമ്മീഷണര്‍ അറിഞ്ഞിട്ടില്ലെന്നും അഞ്ച് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സന്തോഷ് കുമാര്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

കുട്ടി പീഡനത്തിന് ഇരയായെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. നീതി തേടി കുട്ടിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൂളിലെ ഗണിതാധ്യാപകന്‍ ഓട്ടിസ ബാധിതനായ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകള്‍ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്.