|

ഉക്രൈന്‍-റഷ്യ സമാധാനത്തിനായി അമേരിക്ക ശ്രമിക്കുന്നത് കീവിലെ പ്രദേശങ്ങള്‍ കൈക്കലാക്കാനെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഉക്രൈന്‍-റഷ്യ മധ്യസ്ഥ ചര്‍ച്ചയ്ക്ക് അമേരിക്ക ശ്രമിക്കുന്നത് കീവീന്റെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണെന്ന് റിപ്പോര്‍ട്ട്. മധ്യസ്ഥ ചര്‍ച്ചയിലൂടെ യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ന്യൂക്ലിയാന്‍ പ്ലാന്റ് സ്ഥിതിചെയ്യുന്ന കീവിലെ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ യു.എസ് ഉക്രൈന് മുമ്പില്‍ വെച്ചതായും ഈ ആഴ്ച്ച അവസാനത്തോടെ ഉക്രൈന്‍ ഈ വിഷയത്തില്‍ തീരുമാനം അറിയിക്കുമെന്ന് യു.എസ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ആഴ്ച്ച പാരിസില്‍ വെച്ച് യു.എസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉക്രൈന്‍, യൂറോപ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉക്രൈനും റഷ്യയും തമ്മിലുള്ള സമാധാന കരാര്‍ സാധ്യമാക്കാന്‍ സാപോറേീസ്യ ആണവ നിലയത്തിന് (എന്‍.പി.പി) ചുറ്റുമുള്ള ഭൂമി യു.എസ് നിയന്ത്രണത്തിലുള്ള നിഷ്പക്ഷ പ്രദേശമായി മാറ്റാന്‍  നിര്‍ദേശം മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കൂടാതെ അടുത്തിടെ ഉക്രൈനിലെ ആണവ നിലയങ്ങളുടെ ഉടമസ്ഥാവകാശം അമേരിക്ക ഏറ്റെടുക്കണമെന്ന് പ്രസിഡന്റ് സെലന്‍സ്‌കി നിര്‍ദ്ദേശിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സെലന്‍സ്‌കി ഈ വാദത്തെ തള്ളി.

 ക്രിമിയയുടെ മേലുള്ള റഷ്യയുടെ പരമാധികാരം അംഗീകരിക്കണമെന്നും നാറ്റോ അംഗത്വത്തിനായുള്ള ഉക്രൈനിന്റെ ശ്രമങ്ങള്‍ നിരസിക്കണമെന്നും യു.എസ് ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഉക്രൈനിലെ സംഘര്‍ഷം നീട്ടിക്കൊണ്ടുപോകുന്നതിനായി ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും യു.കെയും ശ്രമിക്കുന്നതായി റഷ്യയും ആരോപിച്ചിട്ടുണ്ട്.

അതേസമയം ഈസ്റ്റര്‍ ദിനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ 30 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇരുപക്ഷങ്ങളും ആക്രമണം തുടര്‍ന്നതായി പരസ്പരം ആരോപിച്ചു.

റഷ്യയുടെ അതിര്‍ത്തി പ്രദേശങ്ങളായ കുര്‍സ്‌ക്, ബെല്‍ഗൊറോഡ് എന്നിവിടങ്ങളില്‍ റഷ്യ ആക്രമണം തുടര്‍ന്നതായി ഉക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

ഉക്രൈന്‍ സൈന്യം റഷ്യന്‍ സ്ഥാനങ്ങള്‍ക്ക് വെടിയുതിര്‍ത്തതായും ക്രിമിയയിലും ബ്രയാന്‍സ്‌ക്, കുര്‍സ്‌ക്, ബെല്‍ഗൊറോഡ് മേഖലകളിലെ റഷ്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി റഷ്യന്‍ മന്ത്രാലയവും ആരോപിച്ചു. വെടിനിര്‍ത്തല്‍ സമയം അവസാനിച്ചതോടെ റഷ്യ ഉക്രൈനില്‍ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചിട്ടുണ്ട്

Content Highlight: The Wall Street Journal reports that the US is aiming to seize territory in Kiev through Ukraine-Russia peace talk

Latest Stories