| Thursday, 14th December 2023, 9:28 am

ആലപ്പുഴയില്‍ പ്രവാചകനിന്ദ നടത്തിയതിന് അറസ്റ്റിലായ വ്യക്തി ബാബരി മസ്ജിദ് പൊളിക്കാന്‍ പോയ കര്‍സേവകരുടെ സംഘത്തില്‍ പെട്ടയാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കഴിഞ്ഞ ദിവസം പ്രവാചകനിന്ദ നടത്തിയതിന് ആലപ്പുഴ മാന്നാറില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കേരളത്തില്‍ നിന്നു ബാബരി മസ്ജിദ് പൊളിക്കാന്‍ പോയ കര്‍സേവകരുടെ സംഘത്തില്‍ പെട്ടയാള്‍.

ഇയാള്‍ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാന്നാര്‍ പഞ്ചായത്ത് 17ാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. കുരട്ടിശ്ശേരി കടമ്പാട്ട് കിഴക്കേതില്‍ വീട്ടില്‍ പ്രസന്നകുമാര്‍ ആണ് കഴിഞ്ഞ ദിവസം പ്രവാചകനിന്ദ നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായത്.

ഡിസംബര്‍ 10നാണ് പ്രസന്ന കുമാര്‍ ഫേസ്ബുക്ക് വഴി പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വികൃതമായ കാര്‍ട്ടൂണുകളും ചിത്രങ്ങളും കുറിപ്പുകളും പങ്കുവെച്ചത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മാന്നാര്‍ പുത്തന്‍പള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയും, കുരട്ടിക്കാട് അല്‍ത്താഫ് മന്‍സിലില്‍ ഷാനവാസ് എന്ന വ്യക്തിയും മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രസന്നകുമാറിനെ കഴിഞ്ഞ ദിവസം മാന്നാര്‍ സി.ഐ. ജോസ്മാത്യവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മതസ്പര്‍ദ്ധയുണ്ടാക്കല്‍, വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കാന്‍ ദുരുദ്ദേശത്തോടെയുള്ള ചിത്രങ്ങള്‍ സൃഷ്ടിച്ച് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

content highlights: The person arrested for blasphemy in Alappuzha was part of the group of Karsevaks who went to demolish the Babri Masjid.

Latest Stories

We use cookies to give you the best possible experience. Learn more