| Friday, 3rd June 2022, 9:01 am

മീഡിയ വണ്ണും മാതൃഭൂമിയും 24ഉം കൈരളിയും കണക്കുപറയുമ്പോള്‍ വോട്ടെണ്ണല്‍ തുടങ്ങിയിട്ടില്ലെന്ന് ഏഷ്യാനെറ്റും മനോരമയും; കൗണ്ടിങ്ങിലെ ആദ്യ സമയത്ത് കണ്‍ഫ്യൂഷനിലായി മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ മാധ്യമങ്ങള്‍ക്കിടയിലെ അവ്യക്തത ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. മീഡിയ വണ്ണും മാതൃഭൂമിയും 24 ന്യൂസും കൈരളിയും എണ്ണം പറഞ്ഞ് ഭൂരിപക്ഷം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഏഷ്യാനെറ്റും മനോരമയും വോട്ടെണ്ണല്‍ തുടങ്ങിയിട്ടില്ല എന്നാണ് ആദ്യ സമയത്ത് പറയുന്നത്.

പോസ്റ്റല്‍ വോട്ടിന്റെ ഔദ്യോഗിക കണക്ക് വന്നപ്പോഴാണ് പല മാധ്യമങ്ങളിലും പല കണക്കുകളും വന്നത്. ഇത് പ്രേക്ഷകരിലും കണ്‍ഫ്യൂഷനുണ്ടാക്കി. മറ്റ് ചാനലുകള്‍ കണക്കുകള്‍ പറയുമ്പോള്‍ എണ്ണിത്തുടങ്ങിയിട്ടില്ല, മറ്റുള്ള കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്നായിരുന്നു ഏഷ്യാനെറ്റും മനോരമയും അവകാശപ്പെടുന്നത്.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ റൗണ്ടില്‍ ഉമ തോമസിന്റെ ലീഡ് 4000 കടന്നു. പി.ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ലീഡിനേക്കാള്‍ കൂടുതലാണ് ഉമ തോമസിന്റെ ലീഡ്.

ഒന്നാം റൗണ്ടില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് 1258 വോട്ടാണ് ലീഡുണ്ടായിരുന്നത്. എന്നാല്‍ ഉമ തോമസ് ആദ്യ റൌണ്ടില്‍ തന്നെ 2157 വോട്ടിന്റെ ലീഡ് സ്വന്തമാക്കി. യു.ഡി.എഫ് ക്യാമ്പില്‍ ഇതിനകം ആഘോഷം തുടങ്ങി. മഹാരാജാസ് കേന്ദ്രത്തിലെ വോട്ടിങ് സ്റ്റേഷന് മുന്നിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയത്.

CONETNENT HIGHLIGHTS: The media was in confusion during the first counting in Thrikkakkara election counting

We use cookies to give you the best possible experience. Learn more