| Thursday, 21st May 2020, 12:56 pm

പ്രിയങ്ക ഗാന്ധി വിമര്‍ശിച്ച എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; അതിഥി സിങിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിന് വേണ്ടി 1000 ബസ്സുകള്‍ തയ്യാറാക്കിയ പ്രിയങ്ക ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ച റായ്ബറേലി എം.എല്‍.എ അതിഥി സിങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്.
ഈ സമയത്ത് വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. ആയിരം ബസ്സുകളുടെ പട്ടിക നല്‍കിയതില്‍ പകുതിയോളം ഇല്ലാത്തതാണ്. ഈ സമയത്ത് ഇത്തരം ക്രൂരമായ തമാശ ചെയ്യരുത് എന്നായിരുന്നു അതിഥി സിങിന്റെ വിമര്‍ശനം.

അതിഥി സിങിനെ പാര്‍ട്ടിയിലേക്കെത്തിക്കുക എന്ന ആലോചനയിലാണ് ബി.ജെ.പി. സ്മൃതി ഇറാനിയെ ഒരു തവണ മത്സരിപ്പിച്ച് മണ്ഡലത്തില്‍ പരിചയപ്പെടുത്തുകയും പിന്നീട് വീണ്ടും മത്സരിപ്പിച്ചുമാണ് അമേത്തി മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തത്. അതേ തരത്തില്‍ റായ്ബറേലിയിലും പരിചിതമായൊരു മുഖത്തെ കളത്തിലിറക്കി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവുമോ എന്ന ആലോചനയിലാണ് ബി.ജെ.പി.

കോണ്‍ഗ്രസ് ടിക്കറ്റിലാണ് അതിഥി സിങ് വിജയിച്ചതെങ്കിലും കുറച്ചു കാലമായി പാര്‍ട്ടിയുമായി പിണക്കത്തിലാണ്. പല ഘട്ടങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

അതിഥി സിങിന്റെ പിതാവ് അഖിലേഷ് പ്രതാപ് സിങും എം.എല്‍.എയായിരുന്നു. നേരത്തെ സോണിയാ ഗാന്ധിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങി വരികയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more