| Sunday, 28th June 2020, 5:45 pm

ടിക് ടോക് 30 കോടി, എം.ഐ 15 കോടി രൂപ, ഒപ്പോ ഒരു കോടി രൂപ; ചൈനീസ് കമ്പനികള്‍ പി.എം കെയര്‍ ഫണ്ടിലേക്ക് പണം നല്‍കിയതായി ആരോപിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനീസ് കമ്പനികളില്‍ നിന്ന് സംഭാവന വാങ്ങിയതുമായി ബന്ധപ്പെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് ചൂടുപിടിക്കുന്നു. കൊവിഡ് മഹാമാരി കാലത്ത് പ്രധാനമന്ത്രി രൂപീകരിച്ച പി.എം കെയര്‍ ഫണ്ടിലേക്ക് ചൈനീസ് കമ്പനികള്‍ പണം സംഭാവനയായി നല്‍കിയതായി കോണ്‍ഗ്രസ് ആരോപിച്ചു.

ചൈനയുടെ ആക്രമണം നടന്നുകൊണ്ടിരിക്കേ തന്ന പി.എം കെയര്‍ ഫണ്ടിലേക്ക് പണം സംഭാവനയായി സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു. ചൈനീസ് വിവാദ കമ്പനിയായ ഹ്യുവൈയില്‍ നിന്നും 7 കോടി രൂപ പ്രധാനമന്ത്രി സ്വീകരിച്ചു. ഹ്യുവൈയ്ക്ക് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി നേരിട്ട് ബന്ധമില്ലെന്ന് പറയാന്‍ പറ്റുമോ എന്നും മനു അഭിഷേക് സിംഗ്‌വി ചോദിച്ചു.

ടിക് ടോകിന്റെ ഉടമസ്ഥതയുള്ള ചൈനീസ് കമ്പനി 30 കോടി രൂപ പി.എം കെയര്‍ ഫണ്ടിലേക്ക് തന്നോ?. 38 ശതമാനം ചൈനീസ് ഉടമസ്ഥതയിലുള്ള പേടി എം 100 കോടി രൂപയും ഒപ്പോ 1 കോടി രൂപയും എം.ഐ 15 കോടി രൂപയും തന്നുവോ എന്നും മനു അഭിഷേക് സിംഗ്‌വി ചോദിച്ചു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നിരുന്ന സംഭാവനകളെല്ലാം പി.എം കെയറിലേക്ക് വഴിതിരിച്ചു. ഇങ്ങനെ എത്ര നൂറ് കോടികളാണ് വഴിതിരിച്ചുവിട്ടതെന്നും മനു അഭിഷേക് സിംഗ്‌വി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more