അടുത്തിടെ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും എഡിറ്ററുടെ പേര് നോക്കിയാൽ കാണാൻ സാധിക്കുന്ന പേരാണ് ചമൻ ചാക്കോ. കള എന്ന ചിത്രത്തിലൂടെ സിനിമാ എഡിറ്റിങ്ങിലേക്ക് കടന്നുവന്ന ചെറുപ്പക്കാരനാണ് ചമൻ ചാക്കോ.
പിന്നീട് ജോ ആൻഡ് ജോ, 2018, ആർ.ഡി.എക്‌സ്, സൂക്ഷ്മദർശിനി, ബ്രോമാൻസ്, ഓഫീസർ ഓൺ ഡ്യൂട്ടി, മരണമാസ് എന്നീ ചിത്രങ്ങളുടെ എഡിറ്ററായി. പുറത്തിറങ്ങാൻ പോകുന്ന ധ്യാനിന്റെ പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്വലനിലും എഡിറ്റർ ചമൻ ചാക്കോ തന്നെയാണ്.
ഇപ്പോൾ താൻ സിനിമയിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ചമൻ ചാക്കോ.
എഡിറ്റർ ഷമീർ മുഹമ്മദിനൊപ്പം നിന്നാണ് സിനിമയുടെ എഡിറ്റിങ് പഠിച്ചതെന്നും ഫോറൻസിക് സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദ് ആയിരുന്നെന്നും തന്നെ ആ സിനിമയുടെ സ്‌പോട്ട് എഡിറ്ററാക്കിയെന്നും ചമൻ ചാക്കോ പറയുന്നു.
വി.എസ്. രോഹിത്ത് കള സിനിമുടെ സ്‌പോട്ട് എഡിറ്റ് ചെയ്യാൻ തന്നെ വിളിച്ചെന്നും ആ സിനിമയുടെ എഡിറ്റർക്ക് മറ്റു ചില സിനിമകളുടെ തിരക്ക് വന്നതോടെ എഡിറ്റിങ് പൂർണമായും തന്നെ ഏൽപ്പിച്ചുവെന്നും ചമൻ ചാക്കോ പറഞ്ഞു.
ആദ്യമായി സ്വതന്ത്രമായി എഡിറ്റ് ചെയ്തത് കളയാണെന്നും ടൊവിനോ തോമസാണ് തന്നെ 2018 സിനിമയിലേക്ക് കൊണ്ടുവരുന്നതെന്നും താരതമ്യേന പുതുമുഖമായ തന്നെ സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണിയും ക്രൂവും വിശ്വസിച്ചത് വലിയ കാര്യമാണെന്നും ചമൻ ചാക്കോ പറയുന്നു.
സിനിമയുടെ ഷൂട്ടിങ് സമയത്തും താൻ ഒപ്പമുണ്ടായിരുന്നെന്നും വലിയൊരു ടാങ്ക് സെറ്റ് ചെയ്ത് നെഞ്ചറ്റം വെള്ളത്തിലിറങ്ങിയാണ് സിനിമ ചിത്രീകരിച്ചതെന്നും ചമൻ ചാക്കോ വ്യക്തമാക്കി. താനും ലാപ്‌ടോപ്പും മാത്രമായിരുന്നു വെള്ളത്തിന് പുറത്തെന്നും ചമൻ ചാക്കോ കൂട്ടിച്ചേർത്തു. മനോരമ ദിനപത്രത്തിനോട് സംസാരിക്കുകയായിരുന്നു ചമൻ ചാക്കോ.
‘എഡിറ്റർ ഷമീർ മുഹമ്മദിനൊപ്പം നിന്നാണ് സിനിമയുടെ എഡിറ്റിങ് എന്താണെന്ന് പഠിച്ചത്. ഫോറൻസിക് സിനിമയുടെ എഡിറ്റർ ഷമീറിക്കയായിരുന്നു. എന്നെ ആ സിനിമയുടെ സ്‌പോട്ട് എഡിറ്ററാക്കി. ഇതിനിടെയാണ് വി.എസ്. രോഹിത്ത് കള സിനിമുടെ സ്‌പോട്ട് എഡിറ്റ് ചെയ്യാൻ വിളിച്ചത്. ആ സിനിമയുടെ എഡിറ്റർക്ക് മറ്റു ചില സിനിമകളുടെ തിരക്ക് വന്നതോടെ എഡിറ്റിങ് പൂർണമായും എന്നെ ഏൽപ്പിച്ചു. ആദ്യമായി സ്വതന്ത്രമായി എഡിറ്റ് ചെയ്തത് കള ആണ്.
ടൊവിനോ ചേട്ടനാണ് 2018 സിനിമയിലേക്ക് എന്നെ കൊണ്ടുവരുന്നത്. താരതമ്യേന പുതുമുഖമായ എന്നെ ജൂഡേട്ടനും ക്രൂവും വിശ്വസിച്ചത് വലിയ കാര്യമാണ്. സിനിമയുടെ ഷൂട്ടിങ് സമയത്തും ഞാൻ ഒപ്പമുണ്ടായിരുന്നു. വലിയൊരു ടാങ്ക് സെറ്റ് ചെയ്ത് നെഞ്ചറ്റം വെള്ളത്തിലിറങ്ങിയാണ് സിനിമ ചിത്രീകരിച്ചത്. ഞാനും ലാപ്‌ടോപ്പും മാത്രമായിരുന്നു വെള്ളത്തിന് പുറത്ത്,’ ചമൻ ചാക്കോ പറയുന്നു.
Content Highlight: That film was shot in chest-deep water says Chaman Chacko