| Monday, 24th December 2018, 9:21 pm

തെലങ്കാനയിലെ ദുരഭിമാനക്കൊല; അച്ഛനടക്കം ആറ് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: ഇതര ജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതില്‍ 22കാരിയെ അടിച്ചുകൊന്നതില്‍ പിതാവടക്കം ആറുപേര്‍ അറസ്റ്റില്‍. മഞ്ചേരിയലിലെ പൊലീസിനെ ഉദ്ദരിച്ച് എന്‍.ഡി.ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

നേരത്തെ പ്രചരിച്ച വീഡിയോയില്‍ തനിക്ക് ലക്ഷമണിനൊപ്പം ജീവിക്കണമെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ ഉത്തരവാദി മാതാപിതാക്കളാണെന്നും പി.അനുരാധ പറഞ്ഞിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ALSO READ: ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പോകരുതെന്ന് ആര് പറഞ്ഞാലും യോജിക്കില്ല: സി.എസ് സുജാത

അനുരാദയുടെ കുടുംബം കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി നിര്‍മല്‍ ജില്ലയിലെ മല്ലാപൂര്‍ വില്ലേജില്‍ വെച്ചാണ് ശരീരം കത്തിച്ചതെന്ന് പിതാവ് സമ്മതിച്ചതായി പൊലീസ് പറയുന്നു. കത്തിയതിന് ശേഷമുള്ള ശരീരഭാഗം കനാലില്‍ തള്ളിയെന്നും പൊലീസ് പറഞ്ഞു.

ലക്ഷമണിന്റെ പരാതിയെ തുടര്‍ന്ന് ഞായറാഴ്ചയാണ് അനുരാദയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

“വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ അനുരാധയെ ബന്ധുക്കള്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച് വഴിയിലുടനീളം മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം നിര്‍മല്‍ ജില്ലയിലെ മല്ലാപൂരിലുള്ളൊരു കുന്നില്‍ കൊണ്ട് പോയി കത്തിക്കുകയും ചാരം ഇന്ന് പുലര്‍ച്ചെ സമീപത്തെ അരുവിയില്‍ ഒഴുക്കുകയുമായിരുന്നു” പൊലീസ് പറഞ്ഞു.

അനുരാധ നെയ്ത്തുകാരുടെ വിഭാഗത്തില്‍പ്പെട്ട പദ്മശാലി വിഭാഗക്കാരിയും ലക്ഷ്മണ്‍ യാദവനുമായിരുന്നു. ഇരു ജാതികളും ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നവയാണ്.

We use cookies to give you the best possible experience. Learn more