| Thursday, 25th June 2020, 1:26 pm

കോണ്‍ഗ്രസിന് പിന്നാലെ സൈക്കിളോടിച്ച് ആര്‍.ജെ.ഡിയും; ഇന്ധന വില വര്‍ദ്ധനവിനെതിരെ 'സൈക്കിള്‍ പ്രതിഷേധം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ധന വിലയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന വര്‍ദ്ധനവില്‍ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. ബീഹാറില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും തേജ് പ്രതാപ് യാദവും സൈക്കിളോടിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ബുധനാഴ്ച കോണ്‍ഗ്രസ് സമാനമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ സിംഗും പ്രവര്‍ത്തകരുമാണ് സൈക്കിളോടിച്ച് പ്രതിഷേധം നടത്തിയത്.

തുടര്‍ച്ചയായ 19 ദിവസമാണ് രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നത്.

ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു.

ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

അതേസമയം ദല്‍ഹിയില്‍ ആദ്യമായി ഇന്നലെ ഡീസല്‍ വില പെട്രോളിനേക്കാളും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more