| Monday, 26th February 2024, 8:21 pm

ഇത് ഇന്ത്യന്‍ ആധിപത്യം; ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോള്‍ ഇങ്ങനെ ഒരു റെക്കോഡ് പ്രതീക്ഷിച്ചില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തില്‍ 192 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

യുവതാരം ശുഭ്മന്‍ ഗില്‍ 124 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടി. രണ്ട് സിക്സുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ധ്രുവ് ജുറെല്‍ 77 പന്തില്‍ പുറത്താവാതെ 39 റണ്‍സും യശസ്വി ജെയ്‌സ്വാള്‍ 44 പന്തില്‍ 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഈ വിജയത്തോടെ ഇന്ത്യ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കുകയാണ്. ഹോം ടെസ്റ്റ് മത്സരത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ വിജയിച്ച ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ – 17* – (2013-2024)

ഓസ്ട്രേലിയ – 10 – (1994-2001)

ഓസ്ട്രേലിയ – 10 – (2004-2008)

വെസ്റ്റ് ഇന്‍ഡീസ് – 8 – (1976-1986)

ന്യൂസിലാന്‍ഡ് – 8 – (2017-2021)

ഇംഗ്ലണ്ടിനെതിരെയുള്ള ഡെഡ് റബ്ബര്‍ മാച്ച് മാര്‍ച്ച് ഏഴിനാണ്. ധര്‍മശാലയാണ് വേദി.

Content Highlight: Team India In Record Achievement

Latest Stories

We use cookies to give you the best possible experience. Learn more