| Wednesday, 26th June 2024, 2:48 pm

ഇന്ത്യന്‍ കിങ്ങിനെ പടിയിറക്കിവിട്ടു; ഓസീസ് കൊടുങ്കാറ്റില്‍ പിറന്നത് ടി-20 ക്രിക്കറ്റിലെ പുതിയ പട്ടാഭിഷേകം!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്.
സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിയിരിക്കുകയാണ്.

ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സെമി കാണാതെ ഓസ്‌ട്രേലിയ പുറത്തായെങ്കിലും ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ട്രാവിസ് ഹെഡിനെതേടി മിന്നും നേട്ടമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

മത്സരത്തില്‍ 43 പന്തില്‍ നാല് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ 76 റണ്‍സ് നേടിയാണ് ട്രാവിസ് ഹെഡ് മിന്നും പ്രകടനം കാഴ്ചവച്ചത്. 176.74 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

തോടെ ഇന്റര്‍നാഷണല്‍ ടി ട്വന്റിയില്‍ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ട്രാവിസ് ഹെഡ്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഹെഡ് 844 റേറ്റിങ് പോയിന്റില്‍ ഒന്നാമത് എത്തിയത്. സൂര്യകുമാര്‍ യാദവിന് 842 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് 816 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഉണ്ട്.

ഇന്റര്‍നാഷണല്‍ ടി-20 മത്സരത്തിലെ 32 ഇന്നിങ്‌സില്‍ നിന്നും 911 റണ്‍സാണ് താരം നേടിയത്. 91 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഹെഡിന് ഉണ്ട്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് രോഹിത് ശര്‍മയായിരുന്നു. സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു. 41 പന്തില്‍ 224.39 സ്ട്രൈക്ക് റേറ്റില്‍ 92 റണ്‍സാണ് രോഹിത് നേടിയത്. 8 സിക്സറുകളും 7 ബൗണ്ടറികളുമാണ് താരം അടിച്ച് കൂട്ടിയത്.

ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാന്‍ സൗത്ത് ആഫ്രിക്കയെ നേരിടും.

Content highlight: Tavis Head In Record Achievement In T20 World Cup

We use cookies to give you the best possible experience. Learn more