| Tuesday, 28th September 2021, 11:07 am

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ക്രൂരത; കുട്ടിയെ വധിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തഖര്‍ പ്രവിശ്യയില്‍ താലിബാന്റെ ക്രൂരത.

പിതാവ് അഫ്ഗാന്‍ പ്രതിരോധ സേനയുടെ ഭാഗമാണെന്ന സംശയത്തെ തുടര്‍ന്ന് താലിബാന്‍ ഒരു കുട്ടിയെ ക്രൂരമായി വധിച്ചതായി റിപ്പോര്‍ട്ട്.

സ്വതന്ത്ര മാധ്യമമായ പഞ്ച്ഷീര്‍ ഒബ്‌സര്‍വര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

”പിതാവ് താലിബാനെതിരാണെന്ന സംശയത്തില്‍ തഖാന്‍ പ്രവിശ്യയില്‍ താലിബാന്‍ കുട്ടിയെ വധിച്ചു,” പഞ്ച്ഷീര്‍ ഒബ്‌സര്‍വര്‍ ട്വീറ്റ് ചെയ്തു.

വധശിക്ഷയും കഠിനമായ മറ്റ് ശിക്ഷകളും തങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് താലിബാന്റെ പ്രധാന നേതാവായ മുല്ലാ നൂറുദ്ദീന്‍ തുറാബി നേരത്തെ പറഞ്ഞിരുന്നു.

”ഞങ്ങളുടെ ശിക്ഷാരീതികള്‍ കണ്ട് എന്തിനാണ് മറ്റുള്ളവര്‍ ഞങ്ങളെ വിമര്‍ശിക്കുന്നത്. മറ്റുള്ളവരുടെ നിയമത്തെക്കുറിച്ചോ ശിക്ഷാരീതികളെ കുറിച്ചോ ഞങ്ങളിക്കാലം വരെ ഒന്നും പറഞ്ഞിട്ടില്ല. അതുപോലെ ഞങ്ങളെന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് ആരും ഞങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ല. ഖുര്‍ആന്‍ അനുശാസിക്കുന്ന നിയമങ്ങളാണ് ഞങ്ങളുടേത്,” എന്നായിരുന്നു തുറാബി പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Taliban Executes Child, Suspecting Father Of Being Resistance Member

Latest Stories

We use cookies to give you the best possible experience. Learn more