| Monday, 20th May 2019, 11:40 am

കനയ്യ കുമാറിന് വേണ്ടി ക്യാമ്പയിന്‍ നടത്തിയതിന് പിന്നാലെ തനിക്ക് നാല് ബ്രാന്‍ഡുകള്‍ നഷ്ടമായെന്ന് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സി.പി.ഐ സ്ഥാനാര്‍ത്ഥിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവുമായ കനയ്യ കുമാറിന് വേണ്ടി ക്യാമ്പയിന്‍ നടത്തിയതിന് പിന്നാലെ തനിക്ക് നാല് ബ്രാന്‍ഡുകള്‍ നഷ്ടമായെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍.

രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആളുകളെ ബ്രാന്‍ഡുകള്‍ക്ക് വേണ്ടെന്നും സ്വര ഭാസ്‌കര്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പാര്‍ട്ടികളിലെ ആറോളം സ്ഥാനാര്‍ത്ഥികള്‍ക്കായി സ്വര ഭാസ്‌കര്‍ പ്രചാരണം നടത്തിയിരുന്നു.

‘ഞാന്‍ കനയ്യകുമാറിന് വേണ്ടി പ്രചാരണം നടത്തി. കാരണം അദ്ദേഹം പാര്‍ലമെന്റില്‍ എത്തണമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ പ്രജ്ഞയുമായി ബന്ധപ്പെട്ട സംഭവം നടന്നപ്പോള്‍ ഞാന്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോയി. കാരണം എനിക്ക് ജനങ്ങളോട് സംസാരിക്കണമായിരുന്നു. ഒരു പൗരനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് എങ്ങനെ നടക്കണമെന്നതിനെകുറിച്ച് നല്ല ബോധമുണ്ടായിരുന്നു.ഇത് എനിക്ക് വളരെ നല്ലൊരു അനുഭവമാണെന്നും’സ്വര ഭാസ്‌കര്‍ പറഞ്ഞു.

എതിര്‍ ശബ്ദങ്ങള്‍ വിളിച്ചുവരുത്തുന്നവര്‍ക്ക് ബ്രാന്‍ഡുകള്‍ മുതല്‍ മുടക്കില്ലെന്നും ഞാന്‍ വളരെ കൃത്യമായി ചില കൂട്ടങ്ങളെ പിന്തുണയ്ക്കുകയും അതേപോലെ മറ്റ് ചില കൂട്ടങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് മാര്‍ക്കറ്റില്‍ എല്ലാവരുമുണ്ടെന്നും സ്വര ഭാസ്‌ക്കര്‍ പറയുന്നു.

തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് വേണ്ടെന്നും തനിക്ക് ആരെങ്കിലും അത് തന്നാലും സ്വീകരിക്കില്ലെന്നും സ്വര പരഞ്ഞു. ഒരു തീരുമാനമെടുക്കുന്നതിന് തന്റെ മുന്‍പില്‍ ഇനിയും പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ ഉണ്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വര ഭാസ്‌ക്കര്‍ ഈ കാര്യം പറയുന്നത്.

എന്നാല്‍ ബോളിവുഡിനെ ഇതുപോലെ ഉപയോഗിച്ച മറ്റൊരു സര്‍ക്കാര്‍ ഇല്ലെന്നും സ്വര പറയുന്നു. ബോളിവുഡിനെ എങ്ങനെ ഉപയോഗിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്നായി അറിയാമെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more