| Wednesday, 13th December 2023, 10:02 am

മുന്‍ ക്യാപ്റ്റനെ കടത്തിവെട്ടി പുതിയ ക്യാപ്റ്റന്‍; അങ്ങനെ ധോണിയേയും മറി കടന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ 12ന് സൗത്ത് ആഫ്രിക്കെതിരെ രണ്ടാം ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി വഴങ്ങിയിരുന്നു. സെന്റ് ജോര്‍ജ് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയില്‍ മഴപെയ്തു. ഇതോടെ മത്സരം ചുരുക്കി സൗത്ത് ആഫ്രിക്കയ്ക്ക് 15 ഓവറില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യം നിര്‍ണയിക്കുകയായിരുന്നു . മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 13.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മധ്യ നിരയില്‍ ഇറങ്ങിയ റിങ്കു സിങ്ങുമാണ്. തുടക്കത്തില്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിനെയും ശുഭ്മന്‍ ഗില്ലിനെയും പൂജ്യം റണ്‍സിന് നഷ്ടപ്പെട്ട് സമ്മര്‍ദത്തിലായ ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ തന്നെ ഇറങ്ങേണ്ടി വന്നു.

36 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 56 റണ്‍സ് ആണ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. 155.56 എന്ന സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ മിന്നും പ്രകടനം. എന്നാല്‍ തബ്രായിസ് ഷംസിയെ ആക്രമിച്ചു കളിക്കുമ്പോള്‍ മാര്‍ക്കോ യാന്‍സന് വിക്കറ്റ് നല്‍കി താരം മടങ്ങുകയായിരുന്നു. ഇതോടെ ഒട്ടനവധി റെക്കോഡുകളും സൂര്യ തകര്‍ത്ത് മുന്നേറുകയാണ്.

ടി-ട്വന്റിയില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡാണ് സൂര്യ തകര്‍ത്തത്. 56 റണ്‍സാണ് സൂര്യ നേടിയപ്പോള്‍ 2007ല്‍ 45 റണ്‍സാണ് ധോണി നേടിയത്. 2007ല്‍ തന്നെ 36 റണ്‍സും ധോണി സ്‌കോര്‍ ചെയതിരുന്നു. ഇതോടെ പ്രോട്ടിയാസിനെതിരെ ടി ട്വന്റിയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റനായി സൂര്യ ചരിത്രം കുറിക്കുകയാണ്.

ടി-ട്വന്റി മത്സരത്തില്‍ കുറഞ്ഞ പന്തില്‍ 2000 റണ്‍സ് മറികടക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യന്‍ താരം എന്ന വമ്പന്‍ റെക്കോഡും ടി-ട്വന്റിയിലെ തന്റെ 56ാം മത്സരത്തില്‍ ക്യാപറ്റന്‍ സ്വന്തമാക്കിയിരുന്നു. 1164 പന്തില്‍ നിന്നാണ് സൂര്യ 2000 റണ്‍സ് നേടുന്നത്. ഇതിനുമുമ്പ് ഈ റെക്കോഡ് സ്വന്തമാക്കിയ ഓസ്ട്രേലിയന്‍ ബാറ്റര്‍ ആരോണ്‍ ഫിഞ്ച് 1283 പന്തില്‍ നിന്നായിരുന്നു 2000 റണ്‍സ് കണ്ടെത്തിയത്.

Content Highlight: Suryakumar Yadav surpasses M.S. Dhoni

We use cookies to give you the best possible experience. Learn more