| Tuesday, 12th November 2019, 7:52 pm

ശിവസേനയുടെ ഹരജിയില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും; വാദം കേള്‍ക്കുന്നത് പുതിയ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അധിക സമയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശിവസേന നല്‍കിയ ഹരജിയില്‍ നാളെ വാദം കേള്‍ക്കും. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എസ.എ ബോബ്‌ഡെയാണ് നാളെ രാവിലെ 10.30ന് വാദം കേള്‍ക്കുന്നത്.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ശിവസേന സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

രണ്ടു ദിവസം കൂടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമയം നീട്ടി തരണമെന്ന ആവശ്യം ഗവര്‍ണര്‍ നിഷേധിച്ചിരുന്നു. ബി.ജെ.പിയ്ക്ക് 48 മണിക്കൂര്‍ ലഭിച്ചിരുന്നെന്നും തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമേ ലഭിച്ചിരുന്നുള്ളു എന്നുമാണ് അപേക്ഷയിലുള്ളത്.

സുപ്രീംകോടതി അടിയന്തിരമായി വിഷയത്തില്‍ വാദം കേള്‍ക്കും. ശിവസേന രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതു സംബന്ധിച്ച് നല്‍കിയ അപ്പീല്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും ശിവസേനയുടെ അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനാ നേതാവ് ആദിത്യാ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് രണ്ടു ദിവസം നീട്ടിതരണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ശിവസേനയുടെ ആവശ്യം തള്ളുകയായിരുന്നു.

അതിനു ശേഷമാണ് ശിവസേന സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച് ഹരജി നല്‍കിയിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ശിവസേന രണ്ടാമത്തെ ഹരജി നല്‍കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് തീരുമാനം നാളെയുണ്ടാവും.

സുപ്രീം കോടതിയുടെ വിധി ശിവസേനയ്ക്ക് അനുകൂലമായാല്‍ നിലവിലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയാന്തരീക്ഷം മാറും.

We use cookies to give you the best possible experience. Learn more