| Friday, 26th January 2024, 10:24 pm

ആദ്യം ലിജോ ചേട്ടന്റെ പേര്; പിന്നീടാണ് മോഹൻലാൽ എന്ന് പറഞ്ഞത്: സുചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലിലൂടെയും ബിഗ് ബോസിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുചിത്ര. ലിജോ പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ മലൈക്കോട്ടൈ വാലിബനിൽ സുചിത്രയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്നെ സിനിമയിലേക്ക് ആദ്യമായി വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് താരം.

തന്നെ ആദ്യമായി പ്രൊഡക്ഷൻ കൺട്രോളറാണ് വിളിക്കുന്നതെന്നും തന്റെ ഡേറ്റ് ഉണ്ടോയെന്ന് ചോദിച്ചെന്നും സുചിത്ര പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടമാണെന്നാണ് ആദ്യം പറഞ്ഞതെന്നും അതിന് ശേഷമാണ് മോഹൻലാലിന്റെ കാര്യം പറഞ്ഞതെന്നും സുചിത്ര കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്നെ ആദ്യം പ്രൊഡക്ഷൻ കൺട്രോളർ ശ്യാം ലാജ് ചേട്ടനാണ് വിളിച്ചത്. ചേട്ടൻ വിളിച്ചിട്ട് ആദ്യം എന്നോട് ചോദിച്ചത് ‘സുചിത്ര ഒരു സിനിമയുടെ ആവശ്യത്തിനാണ്, ഡേറ്റ് ഒക്കെ ഉണ്ടോ’ എന്നാണ്. ഞാനൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞപ്പോഴേക്കും ‘ലിജോ സാറിന്റെ ഒരു മൂവി വരുന്നുണ്ട്.

‘അതിൽ നല്ലൊരു ക്യാരക്ടർ ഉണ്ട്. ചെയ്താൽ സുചിത്രക്ക് നല്ലതായിരിക്കും, ഡേറ്റ് ഒന്നും പ്രശ്നമില്ലെങ്കിൽ പറയൂ’ എന്ന് പറഞ്ഞു. എന്നോട് ആദ്യം തന്നെ പറഞ്ഞത് ലിജോ സാറിന്റെ പേരാണ്. രണ്ടാമതാണ് എന്നോട് പറഞ്ഞത് ലാലേട്ടൻ ആണ് എന്ന് ഇത് രണ്ടും കൂടി കേട്ടപ്പോഴത്തേക്കും ഞാൻ സെറ്റായി,’ സുചിത്ര പറഞ്ഞു.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്.

Content Highlight: Sujithra about how she entered in malaikottai valiban

We use cookies to give you the best possible experience. Learn more