വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാണോ; സ്പ്രിംക്ലറില്‍ സര്‍ക്കാരിനോട് ഹൈക്കോടതി
sprinklr
വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാണോ; സ്പ്രിംക്ലറില്‍ സര്‍ക്കാരിനോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2020, 12:44 pm

കൊച്ചി: സ്പ്രിംക്ലര്‍ കരാറില്‍ വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി.

സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ടി. ആര്‍ രവി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

എന്തുകൊണ്ട് നിയമവകുപ്പിനെ കരാര്‍ കാണിച്ചില്ലെന്ന് വിശദമാക്കണം. കൊവിഡ് പകര്‍ച്ചവ്യാധിയ്ക്ക് പകരം ഡാറ്റാ പകര്‍ച്ചവ്യാധി ഉണ്ടാകരുതെന്നും ഹൈക്കോടതി പറഞ്ഞു.

ഈ സമയത്ത് സര്‍ക്കാരിനെതിരല്ലെന്നും എന്നാല്‍ ആശങ്കകള്‍ പരിഹരിക്കാന്‍ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം വ്യക്തിസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കൊവിഡ് ഭീതിയില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു.

 ഇന്ന് വീണ്ടും കോടതി ചേരുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ബോധിപ്പിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: