Advertisement
siddique murder
'സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കാന്‍ കഴിയുമോ?'; ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സിദ്ദീഖിന്റെ സഹോദരി ചോദിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 10, 02:15 pm
Friday, 10th August 2018, 7:45 pm

കാസര്‍കോട്: ഉപ്പളയില്‍ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സി.പി.ഐ.എം പ്രവര്‍ത്തകനായ സിദ്ദീഖിന്റെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സഹോദരി ഷാഹിന. സിദ്ദീഖിന്റെ മരണത്തെത്തുടര്‍ന്ന് വീട്ടിലെത്തുന്നവര്‍ക്കുമുന്നിലാണ് സഹോദരനെ കൊന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് പതിനെട്ടുകാരിയായ ഷാഹിന പറയുന്നത്.

“”സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കാന്‍ കഴിയുമോ? അല്ലാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല”.

പിതാവ് നേരത്തെ മരിച്ച കുടുംബത്തെ സിദ്ദീഖായിരുന്നു നോക്കിയിരുന്നത്. സഹോദരിയുമായി സിദ്ദീഖിന് വലിയ ആത്മബന്ധമായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. കുറ്റ്യാടിയില്‍ നിന്ന് സിദ്ദീഖ് പഠനം ഉപേക്ഷിക്കാന്‍ കാരണവും കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിലെ മനോവിഷമമായിരുന്നു.

ALSO READ: ഹിന്ദു ഹെല്‍പ് ലൈനിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ നേതാവിന് നേരെ വധഭീഷണി

സഹോദരന്‍ കൊല്ലപ്പെട്ടതിനുശേഷം സിദ്ദീഖിന്റെ വസ്ത്രം ധരിച്ചാണ് ഷാഹിന വീട്ടില്‍ കഴിയുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സോങ്കാളിലെ സിദ്ദിഖിനെ നാലംഗസംഘം വെട്ടിക്കൊന്നത്. കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വിത്തിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ മഞ്ചേശ്വരം സ്വദേശിയാണ്.

കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്. അശ്വിന്‍, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

WATCH THIS VIDEO: