|

ട്രോളന്മാരുടെ പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല: ശ്രുതി മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് ശ്രുതി മേനോൻ. അഭിനയത്തിന് പുറമെ ടെലിവിഷൻ അവതാരകയായും മോഡലായും ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രുതി. മലയാളം, ഇംഗ്ലീഷ് മറാത്തി, ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും ഭാഗമായ നടി കൂടിയാണവർ.

2004ൽ സഞ്ചാരം എന്ന ഫീച്ചർ ഫിലിമിലൂടെ അഭിനയ ജീവിതം ആരംഭിച്ച ശ്രുതി കൃത്യം, മുല്ല, കഥ തുടരുന്നു, അപൂർവരാഗം, തത്സമയം ഒരു പെൺകുട്ടി ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നാൽ 2016ൽ ഇറങ്ങിയ കിസ്മത്ത് എന്ന സിനിമയിലൂടെയാണ് സിനിമാപ്രേമികൾക്ക് ശ്രുതിയെ കൂടുതൽ പരിചയം.

റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലൂടെ പൊളിറ്റിക്കൽ കറക്ട്നെസിനെക്കുറിച്ചും തമാശകളിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ശ്രുതി. തമാശക്ക് അതിന്റെതായ ഫ്രീഡം നൽകണമെന്ന് ശ്രുതി പറഞ്ഞു.

കോമേഡിയന്മാർ പറയുന്ന തമാശകളിൽ ബോഡി ഷേമിങ് വരരുത്, അത് പൊളിറ്റിക്കലി കറക്റ്റ് ആകണം ഇതെല്ലം താൻ അനുകൂലിക്കുന്നെന്നും എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ട്രോളുകളിൽ പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളേക്കാൾ കലാകാരന്മാർ പറയുന്നതിനോ അവരുടെ വസ്ത്രധാരണത്തിനോ ആണ് പ്രാധാന്യം നൽകുന്നതെന്ന് ശ്രുതി പറഞ്ഞു. തങ്ങളെ ട്രോൾ ചെയ്യുക, മാതാപിതാക്കളെക്കുറിച്ച് പറയുക, ബോഡി പാർട്സ്‌നെക്കുറിച്ച് സംസാരിക്കുക ഇതൊക്കെയാണ് അവർ ചെയ്യുന്നത്. ട്രോളന്മാർ ഇത് ചെയ്യുന്നതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ഒരു കലാകാരന് സമൂഹത്തിൽ റെസ്പോൺസിബിലിറ്റി ഉണ്ട്. അത് പോലെ തന്നെയാണ് മറ്റുള്ളവർക്കും.

പൊളിറ്റീഷ്യന്മാർ പലതും പറയുന്നുണ്ട്. നമ്മൾ ടാക്സ് കൊടുക്കുന്നുണ്ട്. നമ്മുടെ റോഡുകളുടെ അവസ്ഥ എന്താണ്. ശ്വസിക്കുന്ന വായുവിന്റെ എ.ക്യു.ഐ എവിടെയാണ് അതൊക്കെ നോക്കണം പക്ഷെ ഇവിടെ നോക്കുന്നത് കൊമേഡിയൻസും മറ്റ് കലാകാരന്മാരും പറയുന്ന കാര്യങ്ങളാണ്. നമുക്ക് ആരെയും ഒഫൻഡ് ചെയ്യാൻ പറ്റില്ല. പക്ഷെ എല്ലാത്തിലും ഒഫൻസ് നോക്കിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടി ഉണ്ട്. അത് വേണ്ട. തമാശക്ക് അതിന്റെതായ ഫ്രീഡം നൽകണമെന്ന് ശ്രുതി പറഞ്ഞു.

‘കോമേഡിയന്മാർ പറയുന്ന തമാശകളിൽ ബോഡി ഷേമിങ് വരരുത്, അത് പൊളിറ്റിക്കലി കറക്റ്റ് ആകണം ഇതെല്ലം ഞാൻ അനുകൂലിക്കുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ട്രോളുകളിൽ പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളേക്കാൾ കലാകാരന്മാർ പറയുന്നതിനോ അവരുടെ വസ്ത്രധാരണത്തിനോ ആണ് പ്രാധാന്യം നൽകുന്നത്. ഞങ്ങളെ ട്രോൾ ചെയ്യുക, ഞങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് പറയുക, ബോഡി പാർട്സ്‌നെക്കുറിച്ച് സംസാരിക്കുക ഇതൊക്കെയാണ് അവർ ചെയ്യുന്നത്. ട്രോളന്മാർ ഇത് ചെയ്യുന്നതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ഒരു കലാകാരന് സമൂഹത്തിൽ റെസ്പോൺസിബിലിറ്റി ഉണ്ട്. അത് പോലെ തന്നെയാണ് മറ്റുള്ളവർക്കും.

പൊളിറ്റീഷ്യന്മാർ പലതും പറയുന്നുണ്ട്. നമ്മൾ ടാക്സ് കൊടുക്കുന്നുണ്ട്. നമ്മുടെ റോഡുകളുടെ അവസ്ഥ എന്താണ്. ശ്വസിക്കുന്ന വായുവിന്റെ എ.ക്യു.ഐ എവിടെയാണ് അതൊക്കെ നോക്കണം പക്ഷെ ഇവിടെ നോക്കുന്നത് കൊമേഡിയൻസും മറ്റ് കലാകാരന്മാരും പറയുന്ന കാര്യങ്ങളാണ്. എല്ലാത്തിനും ഒരു ഫിൽറ്റർ വേണം. നമുക്ക് ആരെയും ഒഫൻഡ് ചെയ്യാൻ പറ്റില്ല. പക്ഷെ എല്ലാത്തിലും ഒഫൻസ് നോക്കിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടി ഉണ്ട്. അത് വേണ്ട. തമാശക്ക് അതിന്റെതായ ഫ്രീഡം നൽകണം,’ ശ്രുതി പറഞ്ഞു.

Content Highlight: Shruti Menon says comedy needs freedom