| Saturday, 30th March 2024, 8:29 pm

വിൻസിക്ക് എന്നെ നല്ല പേടിയായിരുന്നു; അവൾക്ക് എന്റെ അടുത്തേക്ക് വരാൻ എന്തോ തടസമുണ്ടായിരുന്നു: ശ്രുതി രാമചന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾകൊണ്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശ്രുതി രാമചന്ദ്രൻ. തന്റെ പുതിയ ചിത്രമായ മാരിവില്ലിന് ഗോപുരങ്ങളിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ഇന്ദ്രജിത്തിനെ തനിക്ക് ആദ്യമേ അറിയാമെന്നും സർജനോ ഖാലിദും താനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു.

വിൻസി അലോഷ്യസിനെ താൻ പഠിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് അവൾക്ക് തന്റെ അടുത്തേക്ക് വരാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും ശ്രുതി പറഞ്ഞു. സെറ്റിൽ മാം എന്നാണ് വിൻസി തന്നെ വിളിച്ചതെന്നും നാല് ദിവസം കഴിഞ്ഞപ്പോൾ സിങ്ക് ആയെന്നും ശ്രുതി പറയുന്നുണ്ട്. വിൻസിക്ക് തന്നെ നല്ല പേടി ആയിരുന്നെന്നും ശ്രുതി കൂട്ടിച്ചേർത്തു. താൻ സ്ട്രിക്ട് ആയ ടീച്ചർ ആയിരുന്നെന്ന് വിൻസി പറയുമെന്നും ശ്രുതി റെഡ് എഫ്.എം മലയാളത്തോട് പറഞ്ഞു.

‘ഇന്ദ്രേട്ടനെ ഇതിനു മുന്നേ എനിക്ക് പറയാം. അതുകൊണ്ടുതന്നെ അവിടെ ഐസ് ബ്രേക്ക് നടന്നു. സർജനോയെ എനിക്ക് അറിയാമായിരുന്നു, ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. വിൻസിയെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. പഠിപ്പിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ വിൻസി രണ്ടു ദിവസമേ ക്ലാസിൽ കയറിയിട്ടുള്ളൂ.

വിൻസിക്ക് എന്റെ അടുത്തേക്ക് വരാൻ എന്തോ ബ്ലോക്ക് ഉണ്ടായിരുന്നു എന്ന് അവൾ പറഞ്ഞിരുന്നു. അത് മാറി കിട്ടാൻ നാലുദിവസം എടുത്തു. സെറ്റിലും മാം എന്നായിരുന്നു വിൻസി വിളിച്ചു കൊണ്ടിരുന്നത്. അത് മാറ്റിയെടുക്കാൻ സമയമെടുത്തു. മാറി കഴിഞ്ഞപ്പോൾ ഇപ്പോൾ അടിപൊളിയാണ്.

വിൻസിക്ക് എന്നെ നല്ല പേടിയായിരുന്നു. വിൻസി പറയുന്നത് ഞാൻ നല്ല സ്ട്രിക്ട് ആയിരുന്നു എന്നാണ്. പക്ഷേ ക്ലാസ്സിൽ കയറാത്ത ആൾക്ക് എങ്ങനെയാണ് അതറിയുന്നത്. സ്ട്രിക്ട് അല്ല എന്ന് ഞാൻ പറഞ്ഞാൽ കള്ളമായിരിക്കും. പക്ഷേ ഞാൻ ഇപ്പോഴും അവിടുത്തെ ചില സ്റ്റുഡന്റ്‌സുമായി ടച്ചിൽ ഉണ്ട്. എനിക്ക് തോന്നുന്നു ചില കുട്ടികൾക്ക് ടീച്ചർ സ്ട്രിക്ട് ആയിരിക്കും മറ്റു ചിലർക്ക് തിരിച്ചായിരിക്കും. ആ ഒരു കൊല്ലം ഞാൻ എന്ജോയ് ചെയ്തിട്ടാണ് വർക്ക് ചെയ്തത്,’ ശ്രുതി രാമചന്ദ്രൻ പറഞ്ഞു.

Content Highlight: Shruthi ramachanthran about vincy aloshious fear

We use cookies to give you the best possible experience. Learn more