| Wednesday, 11th August 2021, 7:51 pm

കോണ്‍ഗ്രസ് വിട്ട് പിന്നീട് തിരിച്ചെത്തിയ നേതാവ് തിരുവനന്തപുരത്ത് പാരവെച്ചു; തുറന്നുപറഞ്ഞ് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ പാരവെച്ചെന്ന് ശശി തരൂര്‍. മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഓണം ലക്കത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പ്രതികരണം.

‘തിരുവനന്തപുരം മണ്ഡലത്തെ നോട്ടമിട്ടിരുന്ന ഒരു പ്രധാനിയായിരുന്നു ഇയാള്‍. തനിക്കെതിരെ രഹസ്യനീക്കം നടത്തിയ ഈ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇടയ്ക്ക് പാര്‍ട്ടി വിടുകയും പിന്നെ തിരികെ വരികയും ചെയ്ത ആളാണ്,’ തരൂര്‍ പറഞ്ഞു.

തന്റെ പുസ്തകത്തിലെ കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു തനിക്കെതിരായ നീക്കമെന്നും തരൂര്‍ പറഞ്ഞു.

പ്രചരണ സമയത്ത് തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നീക്കങ്ങളുണ്ടായെന്നും എന്നാല്‍ എല്ലാത്തിനേയും അതിജീവിക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് തരൂര്‍ ആദ്യമായി മത്സരിക്കുന്നത്. സി.പി.ഐയുടെ സിറ്റിംഗ് സീറ്റില്‍ 99989 വോട്ടിനാണ് തരൂര്‍ ജയിച്ചത്. 2014 ല്‍ തരൂരിന്റെ ഭൂരിപക്ഷം 15,470 ആയി കുറഞ്ഞു.

എന്നാല്‍ 2019 ല്‍ മൂന്നാമതും കളത്തിലിറങ്ങിയ തരൂര്‍ ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shasi Tharoor Congress Trivandrum Election 2009

We use cookies to give you the best possible experience. Learn more