| Thursday, 24th October 2019, 5:38 pm

ശിവസേനയുമായി സഖ്യത്തിനില്ലെന്ന് ശരത് പവാര്‍; 'പ്രതിപക്ഷത്ത് തുടരാനാണ് ജനം ആവശ്യപ്പെടുന്നത്, കൂറുമാറ്റം ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

അധികാര ധാര്‍ഷ്ട്യം ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്നതിനുള്ള ഉദാഹരണമാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. 288 നിയമസഭാ സീറ്റുകളില്‍ 220 ലും ബി.ജെ.പി-ശിവസേന സഖ്യം ജയിച്ചുകയറുമെന്ന പ്രവചനങ്ങളും അസ്ഥാനത്തായെന്നും അദ്ദേഹം പറഞ്ഞു.

ചുരുക്കം ചില ഉദാഹരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കൂറുമാറല്‍ ജനം അംഗീകരിക്കില്ലെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ കൂറുമാറിയത് മുന്‍നിര്‍ത്തിയായിരുന്നു പവാറിന്റെ പരാമര്‍ശം.

ജനം തങ്ങളോട് പ്രതിപക്ഷത്തിരിക്കാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു പുതിയ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്. പ്രതിപക്ഷത്ത് തുടരാനാണ് ജനം ഞങ്ങളോട് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ അത് അംഗീകരിക്കുന്നു’, പവാര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുമായി സഖ്യത്തിന് തയ്യാറാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനൊരു സഖ്യത്തെക്കുറിച്ച് എന്‍.സി.പി ആലോചിക്കുന്നില്ലെന്നായിരുന്നു പവാറിന്റെ മറുപടി.

ഇതുവരെ ലഭിച്ച ഫലമനുസരിച്ച് ബി.ജെ.പി 98 സീറ്റിലും ശിവസേന 57 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍.സി.പി 54 സീറ്റിലും കോണ്‍ഗ്രസ് 45 സീറ്റിലും ലീഡ് ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more