| Monday, 28th March 2016, 2:11 pm

'വ്യാജ വീഡിയോക്ലിപ്പുകളുണ്ടാക്കി സംഘപരിവാര്‍ പ്രചരണം നടത്തുമ്പോള്‍ ഞങ്ങള്‍ ഓരോ വാതിലിലും ചെന്നും പറയും സത്യമെന്തെന്ന്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനുസ്മൃതി കത്തിച്ചവര്‍ക്കെതിരേ കേസെടുത്തവരോട് ഞങ്ങള്‍ക്കൊന്ന് ചോദിക്കാനുണ്ട്. ബീഹാറിലെ ഒരു ദലിത് ഗ്രാമം കത്തിച്ചവര്‍ക്കെതിരേ കേസില്ലെങ്കില്‍ പിന്നെ മനുസ്മൃതി കത്തിച്ചവര്‍ക്കെതിരേ എങ്ങനെ നിങ്ങള്‍ കേസെടുക്കും? ദലിതുകള്‍ക്കില്ലാത്ത എന്ത് ഭരണഘടനാപരമായ സംരക്ഷണമാണ് മനുസ്മൃതിക്കുള്ളത്?


ഫാസിസ്റ്റുകളുടെ ആക്രമണങ്ങളെ നേരിടുകയാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍. ആര്‍.എസ്.എസ് ഫാസിസ്റ്റുകള്‍ ഞങ്ങളെ മാത്രമല്ല, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെയും മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും കൂട്ടുകാരെ ആക്രമിക്കുകയാണ്. ഞങ്ങള്‍ രാജ്യദ്രോഹികളായിട്ടല്ല, മറിച്ച് ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതാണ് കുറ്റം. ബി.ജെപി അല്ലാത്ത എല്ലാവരും രാജ്യദ്രോഹികളാണ്.

ഉണ്ടാക്കിയെടുത്ത കഥകളാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ വെറുപ്പു സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിലവര്‍ വിജയിക്കുകയും ചെയ്തു, കനയ്യ എത്ര തവണ പട്യാല ഹൗസില്‍ വച്ച് ആക്രമിക്കപ്പെട്ടു.

ജെ.എന്‍.യു വിദ്യാര്‍ത്ഥിനികളെ വേശ്യകളെന്ന് വിളിക്കുന്നു. ഞങ്ങള്‍ക്കതില്‍ അപമാനമില്ല. ലൈംഗീക തൊഴിലാളികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. വേശ്യയെന്നല്ല, സംഘിയെന്ന് വിളിക്കുമ്പോഴാണ് ഞങ്ങള്‍ അപമാനിക്കപ്പെടുന്നത്.

മനുസ്മൃതി കത്തിച്ചവര്‍ക്കെതിരേ കേസെടുത്തവരോട് ഞങ്ങള്‍ക്കൊന്ന് ചോദിക്കാനുണ്ട്. ബീഹാറിലെ ഒരു ദലിത് ഗ്രാമം കത്തിച്ചവര്‍ക്കെതിരേ കേസില്ലെങ്കില്‍ പിന്നെ മനുസ്മൃതി കത്തിച്ചവര്‍ക്കെതിരേ എങ്ങനെ നിങ്ങള്‍ കേസെടുക്കും? ദലിതുകള്‍ക്കില്ലാത്ത എന്ത് ഭരണഘടനാപരമായ സംരക്ഷണമാണ് മനുസ്മൃതിക്കുള്ളത്?


ബി.ജെ.പിക്കാരുടെ ദേശീയവാദം പാക്കിസ്ഥാനെ അപേക്ഷിച്ചാണോ ഇരിക്കുന്നത്. പാക്കിസ്ഥാന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ദേശീയതയും ഇല്ലെന്നാണോ? എന്തിനാണ് ശത്രുവിനെ നിശ്ചയിച്ച് ദേശീയതയെ നിര്‍വചിക്കുന്നത്. അഥവാ ജെ.എന്‍.യു വിലെ കുട്ടികള്‍ പാക്കിസ്ഥാനു ജയ് വിളിച്ചെങ്കില്‍ തന്നെ എന്താണ് പ്രശ്‌നം.



ബി.ജെ.പിക്കാരുടെ ദേശീയവാദം പാക്കിസ്ഥാനെ അപേക്ഷിച്ചാണോ ഇരിക്കുന്നത്. പാക്കിസ്ഥാന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ദേശീയതയും ഇല്ലെന്നാണോ? എന്തിനാണ് ശത്രുവിനെ നിശ്ചയിച്ച് ദേശീയതയെ നിര്‍വചിക്കുന്നത്. അഥവാ ജെ.എന്‍.യു വിലെ കുട്ടികള്‍ പാക്കിസ്ഥാനു ജയ് വിളിച്ചെങ്കില്‍ തന്നെ എന്താണ് പ്രശ്‌നം.

പക്ഷേ, ജെ.എന്‍.യു വില്‍ ഒരാളും പാക്കിസ്ഥാനു ജയ് വിളിക്കില്ല. കാരണമെന്താ…. പാക്കിസ്ഥാനിലും ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. അവിടെയും സ്ത്രീകള്‍ക്ക് അവകാശങ്ങളില്ല. അവിടെയും അനീതി നടമാടുന്നു. അതുകൊണ്ടുതന്നെ ഞങ്ങളവര്‍ക്ക് ജയ് വിളിക്കില്ല. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഏ.സി റൂമിലിരുന്ന് ചെയ്യുന്ന ചര്‍ച്ചകള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

ഒരിക്കലും പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. കാരണം, അവര്‍ക്ക് പാക്കിസ്ഥാനെതിരേയുള്ള വെറുപ്പ് നിലനിര്‍ത്തിയേ പറ്റൂ. എങ്കിലേ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള വെറുപ്പ് നിലനിര്‍ത്താന്‍ പറ്റൂ.

ഇവിടെ വൈവിധ്യം വേണ്ടായെന്ന് പറയുന്നുവെങ്കില്‍ മതത്തില്‍ അവരിത്രയധികം ജാതികള്‍ ഉണ്ടാക്കിയതെന്താണ്. ഇവിടുള്ള വ്യത്യാസങ്ങളെയല്ല അവസാനിപ്പിക്കേണ്ടത്, ഇവിടുള്ള ജാതിവ്യവസ്ഥകളെയാണ്.

അടുത്തപേജില്‍ തുടരുന്നു


ഹനുമന്തപ്പ മരിച്ചത് പാക്കിസ്ഥാന്റെ ബോംബെറിഞ്ഞോ, യുദ്ധത്തിലോ അല്ല. ശരിയായ സുരക്ഷാകവചങ്ങളില്ലാതെ കടുത്ത സാഹചര്യങ്ങളില്‍ നിയമിക്കപ്പെട്ടതുകൊണ്ടാണ്. ആ മേഖലയില്‍ ജീവിക്കേണ്ടി വരുന്ന ഒരാള്‍ക്കു നല്‍കേണ്ടുന്ന സുരക്ഷാ സംവിധാനങ്ങള്‍ അദ്ദേഹത്തിന് നല്‍കപ്പെട്ടിരുന്നില്ല .


പട്ടാളക്കാരുടെ മരണത്തില്‍ എന്തിനാണ് ആഘോഷിക്കുന്നത്. യുദ്ധഭൂമിയില്‍ മരിക്കുന്നതിനേക്കാള്‍ പട്ടാളക്കാര്‍ ആത്മഹത്യ ചെയ്യുന്നുണ്ട് . ഹനുമന്തപ്പ മരിച്ചത് പാക്കിസ്ഥാന്റെ ബോംബെറിഞ്ഞോ, യുദ്ധത്തിലോ അല്ല. ശരിയായ സുരക്ഷാകവചങ്ങളില്ലാതെ കടുത്ത സാഹചര്യങ്ങളില്‍ നിയമിക്കപ്പെട്ടതുകൊണ്ടാണ്. ആ മേഖലയില്‍ ജീവിക്കേണ്ടി വരുന്ന ഒരാള്‍ക്കു നല്‍കേണ്ടുന്ന സുരക്ഷാ സംവിധാനങ്ങള്‍ അദ്ദേഹത്തിന് നല്‍കപ്പെട്ടിരുന്നില്ല .

ബി.ജെ.പി സര്‍ക്കാരിന്റെ സവിശേഷതയെന്താണ്. ശക്തനായ ഒരു പ്രധാനമന്ത്രിയാണ് മോദി ഒരു സ്‌ട്രോങ് അഡ്മിനിസ്‌ട്രേറ്റര്‍ ആണ്. സമ്മതിക്കുന്നു. അങ്ങനെയാണെങ്കില്‍ മോദിയുടെ മൂക്കിന്റെ താഴെ ദിവസങ്ങളോളം, മാസങ്ങളോളം ഗുജറാത്ത് കത്തിയമര്‍ന്നപ്പോള്‍ അയാളത് അറിയാതിരുന്നത് ഒരു സ്‌ട്രോങ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നതു കൊണ്ടാണോ. ഇന്ത്യയിലെ ഇന്റലിജന്‍സിന്റെ കാര്യം നോക്കൂ. ഒരു ട്വീറ്റ് കണ്ടിട്ടാണവര്‍ ഉമര്‍ ഖാലിദിനെ തീവ്രവാദിയാക്കിയത്. ഇവരെങ്ങനെ പഠാന്‍കോട്ട് പോലുള്ള സംഭവങ്ങള്‍ കൈകാര്യം ചെയ്യും.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപ്പാറാവു നിശ്ചയിച്ച ഭക്ഷണശാല പൂട്ടിയപ്പോള്‍ ഭക്ഷണം പാചകം ചെയ്ത ഉദയ് ഭാനുവിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ ആരാണ് ശിക്ഷിക്കപ്പെട്ടത്.


ഞങ്ങളൊരിക്കലും രോഹിത് വെമുലയുടെ രക്തം വെറുതേയാകാന്‍ സമ്മതിക്കില്ല. ആര്‍.എസ്.എസ് മനസ്സിലാക്കും വിദ്യാര്‍ത്ഥികളുടെ ശക്തി അവരെ അവസാനിപ്പിക്കുന്നതെങ്ങനെയെന്ന്. ഞങ്ങള്‍ ഓരോ വാതിലിലും ചെന്ന് പറയും സത്യമെന്തെന്ന്.  സംഘപരിവാറുകാര്‍ വ്യാജവീഡിയോയും ക്ലിപ്പുകളുമുണ്ടാക്കി വ്യാജപ്രചരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ സത്യം പറയുന്നത് തുടര്‍ന്നു കൊണ്ടിരിക്കും.


ഭഗാനയിലെ ജനങ്ങളെ, 80 ദലിത് കുടുംബങ്ങളെ ഞാന്‍ ആദരിക്കുന്നു. സമൂഹം സാധാരണ അപമാനിക്കുന്ന മാനഭംഗപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടി 3 വര്‍ഷമായി ഇവര്‍ സമരത്തിലാണ്. പോലീസിനോടും ഭരണകൂടത്തോടും പൊരുതിക്കൊണ്ട്. ഒരാള്‍ പോലും എന്നിട്ടും വിചാരണക്കോടതിക്കുമുന്നില്‍ കൊണ്ടുവരപ്പെട്ടിട്ടില്ല.

ഞങ്ങളൊരിക്കലും രോഹിത് വെമുലയുടെ രക്തം വെറുതേയാകാന്‍ സമ്മതിക്കില്ല. ആര്‍.എസ്.എസ് മനസ്സിലാക്കും വിദ്യാര്‍ത്ഥികളുടെ ശക്തി അവരെ അവസാനിപ്പിക്കുന്നതെങ്ങനെയെന്ന്. ഞങ്ങള്‍ ഓരോ വാതിലിലും ചെന്ന് പറയും സത്യമെന്തെന്ന്.  സംഘപരിവാറുകാര്‍ വ്യാജവീഡിയോയും ക്ലിപ്പുകളുമുണ്ടാക്കി വ്യാജപ്രചരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ സത്യം പറയുന്നത് തുടര്‍ന്നു കൊണ്ടിരിക്കും. അധികാരത്തിനെതിരേ സത്യം പറഞ്ഞുകൊണ്ടേയിരിക്കും.

ജനാധിപത്യഐക്യമുണ്ടാക്കണം. സംഘപരിവാര്‍ ഉപയോഗിക്കുന്നത് ഒറ്റപ്പെടുത്തല്‍ തന്ത്രമാണ്. ഇത് ഇടത് ഗ്രൂപ്പാണ്,ഇത് ഇസ്ലാമിക് ഗ്രൂപ്പാണ്,ഇത് ദളിത് ഗ്രൂപ്പാണ് എന്നൊക്കെ പറഞ്ഞ് ഒരുമിച്ച് നില്‍ക്കാന്‍ സമ്മതിക്കില്ല. എനിക്ക് നിങ്ങളോട് ഒരു അപേക്ഷ മാത്രമാണുള്ളത്. എല്ലാ അനീതിക്കെതിരേയും, സ്ത്രീ സുരക്ഷ, വിദ്യാര്‍ത്ഥികളുടെ അവകാശം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളെ നമ്മളെല്ലാവരും ഒരുമിച്ച് നിന്ന് എതിരിടണം എന്നാണ് പറയാനുള്ളത്.

ചിത്രങ്ങള്‍: ഷഫീഖ് താമരശേരി, People Against Fascism / Thrissur

We use cookies to give you the best possible experience. Learn more