| Friday, 27th September 2019, 9:07 am

14 ല്‍ രണ്ടെണ്ണം അസാധു; പാലായില്‍ പ്രതീക്ഷയര്‍പ്പിച്ച് മൂന്ന് മുന്നണികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: പാലാ നിയോജകമണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആകെയുള്ള 14 സര്‍വ്വീസ് വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി.

നേരത്തെ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറ് വോട്ടുകള്‍ വീതമാണ് ലഭിച്ചിരുന്നത്. മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു.

എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പാലാ കാര്‍മെല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വോട്ടെണ്ണല്‍. പൂര്‍ണ ഫലം ഉച്ചയോടെ അറിയാന്‍ സാധിക്കും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ആകെ 12 പഞ്ചായത്തുകളും ഒരു മുനിസിപാലിറ്റിയുമാണ് പാലായിലുള്ളത്. 176 ബൂത്തുകളിലാണ് പോളിങ് നടന്നത്. ആകെ 71 ശതമാനമാണ് പോളിങ് നടന്നത്. വെള്ളാനി ഗവ. എല്‍.പി സ്‌കൂളിലെ 60-ാം നമ്പര്‍ ബൂത്തിലും ഗവ. എല്‍.പി സ്‌കൂളിലെ 147-ാം ബൂത്തിലുമായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2016ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ട് 1,39,775 ആയിരുന്നു. അതില്‍ കെ. എം മാണിക്ക് 58,884 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി. സി. കാപ്പന് 54,181 വോട്ടുകളുമാണ് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 24,821 വോട്ടുകളുമാണ് ലഭിച്ചത്. 4,703 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ.എം മാണി ജയിച്ചത്. കഴിഞ്ഞ രണ്ടു തവണകളിലെ ഫലവുമായി തട്ടിച്ചു നോക്കുമ്പോള്‍ 2016ല്‍ കെ.എം മാണിക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more