സഞ്ജുവിനെ ടീമിലെടുക്കാന്‍ വാദിച്ച് എം.പി; കഴിവുള്ളവനെ പുറത്താക്കിയിട്ട് വേണോ രാഹുലിനെ പോലയുള്ളവരെ ടീമിലെടുക്കാനെന്ന് ചോദ്യം
Sports News
സഞ്ജുവിനെ ടീമിലെടുക്കാന്‍ വാദിച്ച് എം.പി; കഴിവുള്ളവനെ പുറത്താക്കിയിട്ട് വേണോ രാഹുലിനെ പോലയുള്ളവരെ ടീമിലെടുക്കാനെന്ന് ചോദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd February 2023, 7:22 pm

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന്റെ സെലക്ഷനുമായി ബന്ധപ്പെട്ടാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം വാക്‌പോരിലേര്‍പ്പെടുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി മോശം ഫോമില്‍ തുടരുന്ന രാഹുലിനെതിരെ മുന്‍ താരം വെങ്കിടേഷ് പ്രസാദ് പരസ്യമായി രംഗത്ത് വന്നതും, രാഹുലിനെ പിന്തുണച്ച് ആകാശ് ചോപ്രയെപ്പോലുള്ളവര്‍ വന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഈ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ പുതിയ ചര്‍ച്ചക്ക് വഴിമരുന്നിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ ശശി തരൂര്‍. കഴിവുണ്ടായിട്ടും സഞ്ജു സാംസണെ പോലുള്ള താരങ്ങളെ ഒഴിവാക്കുന്നതിനെ കുറിച്ചാണ് ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

 

ശേഖര്‍ ഗുപ്ത എന്നയാളുടെ ട്വീറ്റിന് റിപ്ലേയുമായാണ് തരൂര്‍ എത്തിയത്. കെ.എല്‍. രാഹുല്‍ സ്ഥിരമായി പരാജയപ്പെടുമ്പോഴും അവന് ടീമില്‍ സ്ഥാനം ലഭിക്കുന്നതും ശുഭ്മന്‍ ഗില്ലിനെ പോലുള്ള താരങ്ങള്‍ ടീമിന് പുറത്താകുന്നതുമായിരുന്നു ശേഖര്‍ ഗുപ്തയുടെ ട്വീറ്റിന്റെ ഉള്ളടക്കം.

ഇതിന് മറുപടിയായി, ‘അപ്പോള്‍ സഞ്ജു സാംസണിന്റെ കാര്യമോ? ഏകദിനത്തില്‍ 76 എന്ന ശരാശരിയുണ്ടായിട്ടും അവന്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

മികച്ച രീതിയില്‍ കളിക്കാത്തവര്‍ക്ക് നല്‍കുന്നത് തെറ്റല്ല, എന്നാല്‍ മികച്ച ടാലന്റുള്ളവരെ പുറത്താക്കിക്കൊണ്ടാകരുത്,’ എന്നായിരുന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

നിരവധി കമന്റുകളും റീ ട്വീറ്റുകളും തരൂരിന്റെ ട്വീറ്റിന് ലഭിക്കുന്നുണ്ട്.

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചതുമുതല്‍ക്കുതന്നെ ബി.സി.സി.ഐക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിച്ച രണ്ട് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപനവും ആരാധകര്‍ക്കിടയില്‍ കല്ലുകടിയുണ്ടാക്കിയിരുന്നു.

 

ഇന്ത്യ സ്‌ക്വാഡ് (മൂന്ന്, നാല് ടെസ്റ്റ്)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്.

ഇന്ത്യ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്.

 

Content Highlight: Sashi Tharoor backs Sanju Samson