| Monday, 16th September 2024, 3:09 pm

ഒരു ബൗളറെ കാണുമ്പോൾ അങ്ങനെ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്: സർഫറാസ്‌ ഖാൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍താരം സര്‍ഫറാസ് ഖാന്‍. കോഹ്‌ലിയോടുള്ള ആരാധനെയെക്കുറിച്ചാണ് സര്‍ഫറാസ് പറഞ്ഞത്. ജിയോ സിനിമയിലൂടെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ താരം.

‘വിരാട് കോഹ്‌ലി ഭയ്യക്ക് കളിയോടുള്ള സ്‌നേഹവും ഡെഡിക്കേഷനും വളരെ വ്യത്യസ്തമാണ്. ഞാന്‍ അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നു. അദ്ദേഹം എപ്പോഴും ഒരു ബൗളറെ കാണുമ്പോള്‍ പറയും ഞാന്‍ മികച്ച രീതിയില്‍ അതിനെ നേരിടാന്‍ പോവുകയാണെന്ന്. അദ്ദേഹത്തിന്റെ ഈ ശക്തി വളരെ അവിശ്വസനീയമാണ്,’ സര്‍ഫറാസ് ഖാന്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് വിരാട്. ഇതിനോടകം തന്നെ വിരാട് 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സാണ് നേടിയത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി.

ഏകദിനത്തില്‍ 295 മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ്.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് കോഹ്‌ലിക്കുള്ളത്. 25 റെഡ് ബോള്‍ മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റെടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലി ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Sarfaraz Khan Talks About Virat Kohli

We use cookies to give you the best possible experience. Learn more