| Monday, 5th July 2021, 9:01 pm

സാറാസ്, ഒരു തമാശപ്പടമല്ല Sara's Movie Review

അന്ന കീർത്തി ജോർജ്

പേര് സൂചിപ്പിക്കും പോലെ സാറാസ് സാറയുടെ കഥയാണ്. Sara എന്നതിനപ്പുറത്ത് ഒരു ‘s എന്നെഴുതി Sara’s എന്ന് ഇംഗ്ലിഷില്‍ എഴുതിയിരിക്കുന്നതിലൂടെ തന്നെ, സാറയുടെ ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ശരീരത്തിനും മേല്‍ പൂര്‍ണ്ണ അവകാശം സാറക്ക് തന്നെയാണെന്ന് സിനിമ പറയുകയാണ്.

ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്. ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.

യാഥാര്‍ത്ഥ്യങ്ങളെല്ലാം കാണിച്ചുകൊണ്ട് തന്നെ സാറക്കൊപ്പം നില്‍ക്കാന്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും പുതുമുഖ തിരക്കഥാകൃത്തായ ഡോ. അക്ഷയും ശ്രമിക്കുന്നു എന്ന ഇടത്തില്‍ കൂടിയാണ് സാറാസ് ആശ്വാസമാകുന്നതും വിജയിക്കുന്നതും.

ഒരു ത്രില്ലര്‍ കഥയുമായി ‘എ ഫിലിം ബൈ സാറ വിന്‍സന്റ്’ എന്ന് തിയേറ്ററില്‍ എഴുതി കാണിക്കുന്നത് സ്വപ്നം കണ്ട് ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഠിന പരിശ്രമം നടത്തുന്നയാളാണ് സാറ. അതിനുവേണ്ടി നിര്‍മ്മാതാക്കളെ കാണാന്‍ നടക്കുന്നതും ഇതിനിടയില്‍ വെച്ച് ജീവനെ കണ്ടുമുട്ടുന്നതുമാണ് കഥാപശ്ചാത്തലം. സണ്ണി വെയ്ന്‍ ആണ് ജീവനായി എത്തുന്നത്.

ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sara’s Movie Review, Malayalam Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.