| Sunday, 5th November 2023, 11:19 pm

'എന്റെ സാഹചര്യങ്ങൾ കാരണം ചെയ്ത് പോകുന്നതാണ്' ലാലേട്ടന്റെ മറുപടി ഇതായിരുന്നു: ശാന്തി മായാദേവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിന്റെ കൂടെ ഡിന്നറിന് പോയപ്പോഴുള്ള അനുഭവത്തെക്കുറിച്ച് പറയുകയാണ് നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി. താനും തന്റെ ഭർത്താവും ജീത്തു ജോസഫിന്റെ കുടുംബത്തെയും തന്റെ കുടുംബത്തെയും മോഹൻലാൽ ഡിന്നറിന് വിളിച്ചിരുന്നെന്നും ശാന്തി മായാദേവി പറഞ്ഞു. മോഹൻലാൽ രാത്രി ഫുഡ് ഒക്കെ കഴിച്ച് കഥയൊക്കെ പറഞ്ഞിരിക്കുമെന്നും എന്നാൽ പിറ്റേദിവസം രാവിലെ അതേ ഫ്രഷ്നെസ്സിൽ അവിടെ എത്തിയിരിക്കുമെന്നും ശാന്തി കൂട്ടിച്ചേർത്തു. ഇന്ത്യ ഗ്ലിറ്റ്‌സ് ആൾട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടന്റെ കൂടെ നമ്മൾ ഡിന്നറിന് ഒക്കെ പോകും. ഈയടുത്ത് ഞങ്ങൾ പോയിട്ടുണ്ടായിരുന്നു. ജീത്തു സാർ, വൈഫ് ഞാൻ എന്റെ ഭർത്താവിനെയൊക്കെ വിളിച്ചിരുന്നു. റാം സിനിമ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരു പാർട്ടി തന്നിരുന്നു. ലാലേട്ടൻ രാത്രി ഒക്കെ ഇരുന്ന് ഫുഡ് ഒക്കെ കഴിച്ച് കഥയൊക്കെ പറഞ്ഞിരിക്കും. പിറ്റേദിവസം ലാലേട്ടന്റെ കൂടെയിരുന്ന ആളുകളൊക്കെ അവശരായിരിക്കും. എന്നാൽ ലാലേട്ടൻ രാവിലെ അഞ്ചരക്കാണോ എത്തേണ്ടത്, പുള്ളി അതേ ഫ്രഷ്നെസ്സിൽ അവിടെ എത്തിയിരിക്കും.

ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചു എങ്ങനെ ഉറങ്ങാതെ വർക്ക് ചെയ്യാൻ കഴിയുന്നത് എന്ന്. എനിക്ക് എട്ടുമണിക്കൂർ ഉറങ്ങിയിട്ടില്ലെങ്കിൽ പ്രശ്നമാണ് അതൊരു മാനസികമായിട്ടുള്ളതും കൂടി ആയിരിക്കും. ‘എട്ടു മണിക്കൂറോ’ എന്ന് അദ്ദേഹം ചോദിച്ചു. എട്ടുമണിക്കൂർ ഉറങ്ങിയാലേ എനിക്ക് ഒരു സന്തോഷം ഉള്ളൂ. ലാലേട്ടൻ എങ്ങനെയാണ് ഒന്നു രണ്ടു മണിക്കൂർ ഉറങ്ങിയിട്ട് ഇങ്ങനെ നിൽക്കുന്നത് എന്ന് ഞാൻ ചോദിച്ചു.

‘പക്ഷേ അത് കണ്ടു പഠിക്കേണ്ട, അത് ഒട്ടും നല്ലതല്ല. എന്റെ സാഹചര്യങ്ങൾ അങ്ങനെ ആയതുകൊണ്ട് ചെയ്ത് പോകുന്നതാണ്’ എന്ന് ലാലേട്ടൻ പറഞ്ഞു. എനിക്കറിയില്ല എങ്ങനെയാണ് അദ്ദേഹം അത് ചെയ്യുന്നതെന്ന് അതേ ചാമോട് കൂടി, അതേ സന്തോഷത്തോടു കൂടെ ആളുകളോട് ഇടപെഴുകാൻ കഴിയുന്നത് ഒരു എക്സ്ട്രാ ഓർഡിനറി എന്നൊക്കെ പറയാം. അതൊക്കെ ഒരു അനുഗ്രഹമായിട്ടുള്ള ആയിട്ടുള്ള ഒരു കാര്യമാണ്. നമുക്കെപ്പോഴും അദ്ദേഹത്തെ കാണുമ്പോൾ ഒരു ഓറ ഫീൽ ചെയ്യും,’ ശാന്തി മായാദേവി പറഞ്ഞു.

താനും മോഹൻലാലും നല്ല സുഹൃത്തുക്കളാണോ എന്ന ചോദ്യത്തിന് സുഹൃത്തുക്കൾ ഒന്നും പറയാൻ പറ്റില്ല എന്നായിരുന്നു ശാന്തി മായാദേവിയുടെ മറുപടി.

‘അടുത്ത സുഹൃത്തുക്കൾ ഒന്നും പറയാൻ പറ്റില്ല. ലാലേട്ടന്റെ സിനിമകൾ കണ്ടിട്ടാണ് അന്നും ഇന്നും നമ്മൾ വളർന്നത്. നമ്മുടെ ജീവിതത്തിലെ പല എപ്പിസോഡിലും നമ്മൾ പലത് കാണുമ്പോളും റിലേറ്റ് ചെയ്യുന്നത് ലാലേട്ടൻ ആ സിനിമയിൽ അങ്ങനെ ചെയ്തപോലെയല്ലേ എന്നൊക്കെ പറയും. നമുക്ക് സ്നേഹമാണോ റെസ്പെക്ട് ആണോ കൂടുതൽ എന്ന് പറയാൻ പറ്റില്ല. അതുപോലെയൊരു മനുഷ്യനാണ്,’ ശാന്തി മായാദേവി പറഞ്ഞു.

Content Highlight: Santhi Mayadevi about mohanlal

We use cookies to give you the best possible experience. Learn more