| Friday, 4th October 2019, 6:07 pm

'മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് പരാജയം'; പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്ന ട്വീറ്റിന് പിന്നാലെ തോല്‍വി പ്രഖ്യാപിച്ച് സഞ്ജയ് നിരുപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നോ നാലോ സീറ്റ് ഒഴികെ ബാക്കി മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം. രാഹുല്‍ ഗാന്ധിയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത രീതി വെച്ച് പാര്‍ട്ടി മൂന്നോ നാലോ സീറ്റില്‍ മാത്രമേ വിജയിക്കുകയുള്ളൂ. ബാക്കി മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് പരാജയപ്പെടും’ സഞ്ജയ് നിരുപം മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി തെരഞ്ഞെടുപ്പ് ഫലം വരുന്ന ഒക്ടോബര്‍ നാലിന് മാത്രമെ മാധ്യമങ്ങളെ കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ അടിത്തട്ടിലുള്ള പ്രവര്‍ത്തകരോട് അഭിപ്രായം ചോദിച്ചില്ലെന്നും ആരോപിച്ചു.

ദല്‍ഹിയിലെ പ്രവര്‍ത്തകര്‍ സത്യം തിരിച്ചറിയുന്നില്ല. ചിന്തിക്കാതെയെടുക്കുന്ന ഇത്തരം തീരുമാനങ്ങളെ ഞാന്‍ തള്ളുന്നു. അതുകൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്തതെന്നും നിരുപം പറഞ്ഞു.

വളരെ മികച്ച സ്ഥാനാര്‍ത്ഥികളുടെ പേരാണ് മല്ലികാര്‍ജ്ജുന ഗാര്‍ഗെക്ക് മുന്നില്‍ താന്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും എന്നാല്‍ അവരോട് സംസാരിക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ലെന്നും നാല് പേരുകളും തള്ളിയെന്നും നിരുപം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more