| Thursday, 31st October 2019, 4:30 pm

'നരേന്ദ്രമോദിയുടെയും അമിത്ഷായുടേയും ആഭ്യന്തര നയം തന്നെയാണ് പിണറായി വിജയനും നടപ്പിലാക്കുന്നത്'; അഭിനന്ദനങ്ങളുമായി സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. നരേന്ദ്രമോദിയുടെയും അമിത്ഷായുടേയും ആഭ്യന്തര നയം തന്നെയാണ് പിണറായി വിജയനും നടപ്പിലാക്കുന്നതെന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

സന്ദീപ് വാര്യരുടെ പ്രതികരണം വായിക്കാം…

ഏറ്റവുമധികം കമ്മ്യൂണിസ്റ്റ് ഭീകരരെ കൊന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ക്രെഡിറ്റ് പിണറായി വിജയന് സ്വന്തം.
@narendramodi
യുടെയും
@AmitShah
യുടെയും ആഭ്യന്തര നയം തന്നെയാണ്
@vijayanpinarayi
നടപ്പിലാക്കുന്നത്. ചുവപ്പന്‍ ഭീകരവാദത്തില്‍ നിന്ന് രാജ്യത്തിന് മോചനം വേണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജന്മഭൂമി എഡിറ്റര്‍ കെ.വി ഹരിദാസും വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു. കുറെക്കാലമായി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും സി.പി.ഐ.എം അടക്കമുള്ള ഇടതുപാര്‍ട്ടികളും മാവോയിസ്റ്റുകളുമായി ചേര്‍ന്ന് പലതും പദ്ധതിയിട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി രാജ്യതാല്‍പ്പര്യം സംരക്ഷിക്കാനും രാഷ്ട്ര സുരക്ഷ ഉറപ്പാക്കാനും പിണറായിയുടെ കീഴിലെ പൊലീസ് തയ്യാറായെന്നതു ചെറിയ കാര്യമല്ലെന്നാണ് കെ.വി.എസ് ഹരിദാസിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more