| Tuesday, 13th July 2021, 8:30 am

യു.എസ്. ജോക്കിക്കായി 'നാസ'യുടെ ടെക്‌നോളജിയനുസരിച്ചുള്ള പ്രോഡക്ട് ഇറക്കി; അമേരിക്കയില്‍ പിറന്നുവീഴുന്ന ഒരോ കുട്ടിയും ഉടുക്കുന്നത് കിറ്റെക്സെന്നും സാബു ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമേരിക്കയില്‍ പിറന്നുവീഴുന്ന ഒരു കുട്ടി പോലും കിറ്റെക്‌സിന്റെ ഉടുപ്പ് ഇടാത്തതായി ഉണ്ടാവില്ലെന്ന് എം.ഡി. സാബു ജേക്കബ്. ‘അമേരിക്കന്‍ ജോക്കി അണ്ടര്‍ ഗാര്‍മെന്റ്സിനായി’ നാസയുടെ ടെക്നോളജിയനുസരിച്ചുള്ള പ്രോഡക്ട് തങ്ങള്‍ ഇറക്കിയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ലോകത്തിന് മുമ്പില്‍ ഇത്രയും വലിയ നിലയിലെത്തിയ ഒരു കമ്പനിയെ ആധരിക്കുന്നതിന് പകരം കൊടും ക്രൂരതയാണ് ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ജോക്കി അണ്ടര്‍ ഗാര്‍മെന്റ്സ് തണുപ്പ് സമയത്ത് ചൂട് കിട്ടുന്നതും ചൂട് സമയത്ത് തണുപ്പ് കിട്ടുന്നതുമായ പ്രത്യേക ടെക്‌നോളജിയാണ് ഉത്പാദിപ്പിക്കുന്നത്. നാസയുടെ ടെക്‌നോളജിയാണിത്. ലോകത്ത് എല്ലായിടത്തും ഈ ടൊക്‌നോളജിക്ക് വേണ്ടി ജോക്കി സമീപിച്ചെങ്കിലും അവസാനം ഞങ്ങളുടെ അടുക്കല്‍ വന്നപ്പോഴാണ് അവര്‍ക്ക് അത് നടപ്പാക്കാന്‍ കഴിഞ്ഞത്. അഞ്ച് വര്‍ഷം ഞങ്ങള്‍ ജോക്കിയുടെ പാര്‍ട്ടണറായിരുന്നു,’ സാബു ജേക്കബ് പറഞ്ഞു.

പിറന്നുവീഴുന്ന കുട്ടിയുടെ മുതല്‍ 2 വയസ്സുവരെയുള്ള കുട്ടികളുടെ വസ്ത്രത്തിലാണ് ഞാന്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ളത്. ഇങ്ങനെയുള്ള കുറച്ച് കമ്പിനികളേയുള്ളു. ലോകത്ത് തന്നെ രണ്ടാം സ്ഥാനമാണ് തനിക്കുള്ളത്. അത് തന്നെയാണ് തെലങ്കാന മന്ത്രി പറഞ്ഞത്. ഒരു ദിവസം ഞങ്ങള്‍ 10 ലക്ഷം ഉടുപ്പുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് അമേരിക്കയിലേക്കാണ് കയറ്റിയയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ പിറന്നുവീഴുന്ന ഒരു കുട്ടി പോലും തങ്ങളുടെ ഉടുപ്പ് ഇടാത്തതായി ഉണ്ടാവില്ല എന്നത് കേരളത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കിറ്റെക്‌സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം
പറഞ്ഞിരുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളാണ് ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണ്. ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണെന്നും വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIHGLIGHTS:  sabu m jacob Exalt about His own  kettex group

We use cookies to give you the best possible experience. Learn more