| Thursday, 28th July 2016, 7:45 pm

ടെന്നീസ്: ഡബ്ബിള്‍സില്‍ ഡബ്ബിള്‍ ഹോപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെയ്‌സിന്റെ നേട്ടം രാജ്യത്തെ ടെന്നീസിനും വലിയ ഉണര്‍വ്വാണ് നല്‍കിയത്. നിരവധി വനിതാ, പുരുഷ താരങ്ങള്‍ ഉയര്‍ന്നു വന്നു. അവരൊക്കെ അന്താരാഷ്ട്ര തലത്തില്‍ ടെന്നീസ് റാക്കറ്റിനാല്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തി. ഇന്ത്യക്കാരന് ഏറെക്കുറെ അന്യമായിരുന്ന ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റുകളില്‍ നമ്മുടെ താരങ്ങളും വെന്നിക്കൊടി പാറിച്ചു തുടങ്ങി. ഡേവിസ് കപ്പില്‍ പാശ്ചാത്യ ശക്തികള്‍ക്കൊപ്പം ലോക ഗ്രൂപ്പിലേക്ക് മുന്നേറാന്‍ നമുക്കും സാധിച്ചു. റാങ്കിങ്ങില്‍ പല വിഭാഗങ്ങളിലായി ഇന്ത്യക്കാരുടെ പേരുകളും മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി.


|റിയോ ടോക്ക്‌സ്‌: വിബീഷ് വിക്രം|



മെഡലിലേക്ക് പെയ്‌സിന്റെ എയ്‌സ്

റ്റ്‌ലാന്റിയിലെ ടെന്നീസ് കോര്‍ട്ടില്‍ നിന്നുള്ള അപ്രതീക്ഷിത വെങ്കല മെഡല്‍ ഇന്ത്യന്‍ കായിക ചരിത്രത്തിന് സമ്മാനിച്ചത് ഒരു പുത്തന്‍ ഉണര്‍വ്വാണ്. ഒരു ചടങ്ങ് പോലെ, നാല് വര്‍ഷം കൂടുമ്പോ പ്രാതിനിധ്യം ഉറപ്പാക്കി വെറും കയ്യോടെ മടങ്ങി വരുന്ന പതിവിനായിരുന്നു ലിയാണ്ടര്‍ പെയ്‌സ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരം അവസാനം കുറിച്ചത്.  കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്തതാണാ കാഴ്ച. നാലര പതിറ്റാണ്ടിന്റെ ദീര്‍ഘമായ ഇടവേളക്ക് ശേഷം ലോക കായിക വേദിയില്‍ ഒരിന്ത്യന്‍ താരം മെഡലണിഞ്ഞ് പോഡിയത്തില്‍ സന്തോഷം അടക്കാനാവാതെ വിതുമ്പി നില്‍ക്കുന്ന ദൃശ്യം. പെയ്‌സ് സമ്മാനിച്ചത് സമാനതകളില്ലാത്ത നേട്ടമായിരുന്നു.  കായിക രംഗത്തിനെ മൊത്തത്തില്‍ വളരെ ആഴത്തില്‍ സ്വാധീനിച്ചു അത്. പിന്നീടിങ്ങോട്ടുള്ള ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്‌സിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ അത് വ്യക്തമാവും. ഒരു തുടക്കം കിട്ടാത്തതിന്റെ പ്രശ്‌നമായിരുന്നു ഇന്ത്യക്കെന്ന് വേണമെങ്കില്‍ വിലയിരുത്താം. പിന്നീടങ്ങോട്ട് ഓരോ ഒളിമ്പിക്‌സ് കഴിയും തോറും ഇന്ത്യയുടെ പ്രകടനങ്ങള്‍ ഏറെ മെച്ചപ്പെട്ടു വന്നു.

പെയ്‌സിന്റെ നേട്ടം രാജ്യത്തെ ടെന്നീസിനും വലിയ ഉണര്‍വ്വാണ് നല്‍കിയത്. നിരവധി വനിതാ, പുരുഷ താരങ്ങള്‍ ഉയര്‍ന്നു വന്നു. അവരൊക്കെ അന്താരാഷ്ട്ര തലത്തില്‍ ടെന്നീസ് റാക്കറ്റിനാല്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തി. അത് വരെ ഇന്ത്യക്കാരന് ഏറെക്കുറെ അന്യമായിരുന്ന ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റുകളില്‍ നമ്മുടെ താരങ്ങളും വെന്നിക്കൊടി പാറിച്ചു തുടങ്ങി. ഡേവിസ് കപ്പില്‍ പാശ്ചാത്യ ശക്തികള്‍ക്കൊപ്പം ലോക ഗ്രൂപ്പിലേക്ക് മുേേന്നറാന്‍ നമുക്കും സാധിച്ചു. റാങ്കിങ്ങില്‍ പല വിഭാഗങ്ങളിലായി ഇന്ത്യക്കാരുടെ പേരുകളും മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് ഒളിമ്പികിസുകളും നിരവധി കഴിഞ്ഞു പോയി. പക്ഷെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷ്യം രാജ്യത്തിന് ആദ്യ വ്യക്തിഗതമെഡല്‍ സമ്മാനിച്ച ടെന്നീസ് കോര്‍ട്ടില്‍ നിന്ന് മാത്രം വീരഗാഥകളൊന്നും പിന്നീട് ഉയര്‍ന്നു കേട്ടില്ല.

ജംബോ ടീമിലെ മെഡല്‍ കോംബോ

പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം പുറത്തെടുത്താല്‍ ടെന്നീസ് കോര്‍ട്ടിലെ മെഡല്‍ ദാരിദ്യത്തിന് ഇന്ത്യയ്ക്ക് ഇത്തവണ അവസാനം കുറിക്കാം. ഈയിനത്തില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത് ചില്ലറക്കാരല്ല. ഏഴാമത്തെ ഒളിമ്പിക്‌സ് എന്ന ചരിത്ര നേട്ടവുമായി റാക്കറ്റേന്തുന്ന ലിയാണ്ടര്‍ പെയ്‌സ്, ഡബ്ബിള്‍സിലെ ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള രോഹന്‍ ബൊപ്പണ്ണ, വനിതാ ഡബ്ബിള്‍സ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറായ സാനിയ മിര്‍സ.

ചരിത്രത്തിലെ ഏറ്റവും വലിയ നിരയുമാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീം ഇത്തവണ റിയോയിലേക്ക് .യാത്ര തിരിക്കുന്നത്. പതിനഞ്ചോളം ഇനങ്ങളിലായി മത്സരിക്കാനിറങ്ങുന്നത് നൂറിലധികം താരങ്ങള്‍. വലിയ സംഘത്തെ അയക്കുമ്പോള്‍ പ്രതീക്ഷകളും വര്‍ദ്ധിക്കുക സ്വാഭാവികം. ലണ്ടന്‍ ഒളിമ്പിക്‌സിലെ ആറ് മെഡലുകളെന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ നേട്ടം ഇത്തവണ മറികടക്കാനാവുമൊന്നാണ് താരങ്ങള്‍ക്കും അധികൃതര്‍ക്കുമൊപ്പം രാജ്യത്തെ കായിക പ്രേമികളും ആഗ്രഹിക്കുന്നത്. പക്ഷെ യാഥാര്‍ത്ഥ്യ ബോധത്തോടെ മെഡല്‍ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ വലിയ സംഘത്തില്‍ നിന്നും വലുതൊന്നും പ്രതീക്ഷിക്കാതിരിക്കുതാണ് നല്ലതെന്ന് കാണാം.

ഷൂട്ടിങ്ങും ബോക്‌സിംങും ഗുസ്തിയുമാണ് ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ പ്രതീക്ഷകള്‍. ഇതിനൊടൊപ്പം പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം പുറത്തെടുത്താല്‍ ടെന്നീസ് കോര്‍ട്ടിലെ മെഡല്‍ ദാരിദ്യത്തിന് ഇന്ത്യയ്ക്ക് ഇത്തവണ അവസാനം കുറിക്കാം. ഈയിനത്തില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത് ചില്ലറക്കാരല്ല. ഏഴാമത്തെ ഒളിമ്പിക്‌സ് എന്ന ചരിത്ര നേട്ടവുമായി റാക്കറ്റേന്തുന്ന ലിയാണ്ടര്‍ പെയ്‌സ്, ഡബ്ബിള്‍സിലെ ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള രോഹന്‍ ബൊപ്പണ്ണ, വനിതാ ഡബ്ബിള്‍സ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറായ സാനിയ മിര്‍സ.

മൂന്ന് പേരും ലോക ടെന്നീസില്‍ നേട്ടങ്ങളാല്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തിയവര്‍. അനുഭവ സമ്പന്നര്‍. ഗ്രാന്‍സ്ലാം കിരീടവിജയങ്ങള്‍ സ്വന്തം പേരിലുള്ളര്‍. റാങ്കിങ്ങില്‍ മുന്‍നിരയില്‍ ഇടം പിടിച്ചവര്‍. റാങ്കിങ്ങിനൊത്ത മികവും ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും കളത്തില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ ഒന്നല്ല രണ്ട് മെഡലുകള്‍ റിയോയിലെ ടെന്നീസ് കോര്‍ട്ടില്‍ നിന്ന്് ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാം. പുരുഷ വനിതാ ഡബ്ബിള്‍സുകള്‍, മിക്‌സഡ് ഡബ്ബിള്‍സ് എന്നിങ്ങനെ മൂന്നിനങ്ങളിലാണ് റിയോയില്‍ ഇന്ത്യന്‍ ടെന്നീസ് ടീം മത്സരിക്കാനിറങ്ങുത്. ഇതില്‍ മികസ്സഡ് ഡബ്ബിള്‍സിലും പുരുഷ ഡബ്ബിള്‍സിലുമാണ് ഇന്ത്യക്ക് ഏറെ മെഡല്‍ സാധ്യതയുള്ളത്.

അടുത്ത പേജില്‍ തുടരുന്നു


ഇരുവര്‍ക്കുമിടയില്‍ ദീര്‍ഘകാലത്തെ സൗഹൃദവുമുണ്ട്‌. നേരത്തെ ഡബ്ബിള്‍സില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരുമാണ്.
രണ്ട് പേരുടെയും കളിയെ കുറിച്ചും പരസ്പരം വ്യക്തമായി അറിയാവുന്നവര്‍. നെ്റ്റ് പ്ലെയിലും സര്‍വ്വ് റിട്ടേണിങ്ങിലും അസാമാന്യ മിടുക്കുണ്ട് സാനിയക്ക്. ഒന്നാന്തരം സെര്‍വ്വുകളാണ് രോഹന്റെ ശക്തി. നെറ്റ് പ്ലെയില്‍ രോഹന്‍ ഒന്ന് കൂടി മികവ് പുലര്‍ത്തിയാല്‍ ഡബ്ബിള്‍സില്‍ മികച്ച ടീമായി മാറാന്‍ ഇരുവര്‍ക്കുമാവും. 


മിക്‌സഡ് ഹോപ്‌സ്

മീക്‌സഡ് ഡബ്ബിള്‍സില്‍ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും ചേര്‍ന്ന സംഖ്യമാണ് ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. ലോക ഡബ്ബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം നമ്പറായ സാനിയയും പത്താം നമ്പറായ രോഹനും ഒത്തുചേരുമ്പോള്‍ ഒരു മെഡലില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. നാല് വര്‍ഷം മുമ്പ് ലണ്ടനില്‍ സാനിയ മിക്‌സഡ് ഡബ്ബിള്‍സില്‍ പങ്കെടുത്തത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുടെ കാരുണ്യത്തിലായിരുന്നു. അന്ന് ടീമിലെ മുന്‍നിര ടെന്നീസ് താരങ്ങളുടെ പടല പിണക്കത്താല്‍ തനിക്കിഷ്ടപ്പെട്ട പാര്‍ടണറോടൊപ്പം സാനിയക്ക് കളിക്കാനാവാതെയായി. അസോസിയേഷന്‍ നിര്‍ബന്ധിച്ച താരത്തോടൊപ്പം കളിക്കാന്‍ സാനിയ നിര്‍ബന്ധിതയായി. എതിര്‍പ്പുകളൊന്നുമുന്നയിക്കാതെ രാജ്യ താല്‍പര്യത്തിനായി സഹതാരത്തോടൊപ്പം കോര്‍ട്ടിലിറങ്ങിയെങ്കിലും ഏറെ മുന്നേറാന്‍ സാധിച്ചില്ല.

പക്ഷെ ഇത്തവണ കാര്യങ്ങള്‍ സാനിയയുടെ കയ്യിലായിരുന്നു. ലോക ഒന്നാം നമ്പറായത് കൊണ്ട് തന്നെ സാനിയക്ക് തന്റെ പാര്‍ടണറെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടായിരുന്നു. സാനിയ അത് വിനിയോഗിച്ചു. അങ്ങിനെ അടുത്ത സുഹൃത്ത് കൂടിയായ രോഹന്‍ മിക്‌സഡ് ഡബ്ബിള്‍സില്‍ സാനിയയുടെ പങ്കാളിയായി. നേരത്തെ ഡബ്ബിള്‍സില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് ഇരുവരും. രണ്ട് പേരുടെയും കളിയെ കുറിച്ചും പരസ്പരം വ്യക്തമായി അറിയാവുന്നവര്‍. നെ്റ്റ് പ്ലെയിലും സര്‍വ്വ് റിട്ടേണിങ്ങിലും അസാമാന്യ മിടുക്കുണ്ട് സാനിയക്ക്. ഒന്നാന്തരം സെര്‍വ്വുകളാണ് രോഹന്റെ ശക്തി. നെറ്റ് പ്ലെയില്‍ രോഹന്‍ ഒന്ന് കൂടി മികവ് പുലര്‍ത്തിയാല്‍ ഡബ്ബിള്‍സില്‍ മികച്ച ടീമായി മാറാന്‍ ഇരുവര്‍ക്കുമാവും. കോര്‍ട്ടിന് പുറത്തെ ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം കോര്‍ട്ടിനുള്ളിലും പ്രതിഫലിക്കട്ടെ എ്ന്ന നമുക്ക് ആശിക്കാം.

ഇരുമെയ്യെങ്കിലും

പുരുഷ ഡബ്ബിള്‍സില്‍ നിലവില്‍ ലോക റാങ്കിങ്ങില്‍ പത്തം സ്ഥാനത്താണ് രോഹന്‍ ബൊപ്പണ്ണ. പെയ്‌സാവട്ടെ 53-ാം സ്ഥാനത്തും. സ്വാഭാവികമായും റാങ്കിങ്ങില്‍ മുന്നിലായത് കൊണ്ട് തന്റെ പാര്‍ടണറെ തിരഞ്ഞടുക്കാനുള്ള സ്വാതന്ത്രം രോഹനുണ്ടായിരുന്നു. രോഹന്‍ തിരഞ്ഞെടുത്തത് പെയ്‌സിനെയായിരുന്നില്ല. പെയ്‌സിനെക്കാള്‍ റാങ്കിങ്ങില്‍ ഏറെ താഴെയായിരുന്ന സാകേത് മയ്‌നേനിയെ ആയിരുന്നു. പക്ഷെ ടെന്നീസ് അസോസിയേഷന്‍ എതിര്‍ത്തു. പെയ്‌സുമായി കളിക്കാന്‍ രോഹനോടാവശ്യപ്പെട്ടു. രോഹന് അനുസരിക്കേണ്ടി വന്നു. ആഗ്രഹത്തിന് എതിരായ പാര്‍ടണറാണ് രോഹന് കിട്ടിയിരിക്കുന്നത്. മാനസികമായി ഇരുവരും പൊരുത്തമില്ല എന്നര്‍ത്ഥം. ആ അനൈക്യം രാജ്യതാല്‍പ്പര്യത്തിന് മുന്നില്‍ മറന്ന് ഒരു മെയ്യായ് പോരാടിയാല്‍ പുരുഷ ഡബ്ബിള്‍സിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷിക്കാം.

പെയ്‌സിനെ തിരഞ്ഞെടുക്കാത്തതിന്റെ കാരണമായി രോഹന്‍ പറയുതന്ന് ഇരുവരുടെയും കളിശൈലികള്‍ തമ്മില്‍ കൂട്ടിേചര്‍ക്കുക ബുദ്ധിമുട്ടാണ് എന്നാണ്. പക്ഷെ ഡേവിസ് കപ്പില്‍ ഇരുവരും ചേര്‍പ്പോള്‍ കോര്‍ട്ടില്‍ കണ്ട കെമിസ്ട്രി മികച്ചതായിരുന്നു. സൗത്ത് കൊറിയന്‍ താരങ്ങള്‍ക്ക് ഒരുചാന്‍സു കൊടുക്കാതെ കളിയിലുടനീളം മേധാവിത്വം പുലര്‍ത്താന്‍ ഇരുവരും ചേര്‍ന്ന സംഖ്യത്തിനായിരുന്നു. നെറ്റിനടുത്ത് മികച്ച കളിയാണ് പെയ്‌സിന്റേത്. സെര്‍വ്വുതിര്‍ക്കാന്‍ രോഹന്‍ കേമനാണെന്ന് നേരത്തേ പറഞ്ഞിരുന്നുവല്ലോ.. രോഹന്റെ സെര്‍വ്വും നെറ്റിനടുത്ത് പെയ്‌സിന്റെ മികച്ച കളിയും. ഈ കോമ്പിനേഷന്‍ തിരിച്ചും ക്ലിക്കായാല്‍ റിയോയിലെ ടെന്നീസ് കോര്‍ട്ടില്‍ ഇന്ത്യക്ക് രണ്ടാം മെഡലും ഗ്യാരണ്ടി.

പ്രതീക്ഷ അകലെ

വനിതാ ഡബ്ബിള്‍സില്‍ ലോക ഒന്നാം നമ്പറാണ് സാനിയ മിര്‍സ എന്ന കാര്യമൊക്കെ ശരി തന്നെ. പക്ഷെ റിയയോയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടെന്നീസ് ടീമില്‍ ഏറ്റവും മെഡല്‍ സാധ്യത ഇല്ലാത്ത ഇനമാണ് വനിതാ ഡബ്ബിള്‍സ്. സാനിയക്ക് കൂട്ടായി എത്തുന്നത് പ്രാര്‍ത്ഥനാ തോംബ്രയാണ്. റാങ്കിങില്‍ 198-ാം സ്ഥാനത്താണ് ത്രോംബെ. വലിയ മത്സര പരിചയമൊന്നുമില്ലാത്ത ത്രോംബയുമൊത്തൊരു മെഡല്‍ നേടുകയെതന്ന് ഏറെക്കുറെ അസാധ്യമാണ്. പ്രത്യേകിച്ച് ലോക ടെന്നീസിലെ മുന്‍ നിര താരങ്ങളൊക്കെ റിയയോയില്‍ മത്സരിക്കാനെത്തുമ്പോള്‍.

അമേരിക്കയുടെ വില്യംസ് സഹോദരിമാര്‍, സ്‌പെയിനിന്റെ ഗബ്രിയേല്‍ മുഗരുസ- കാര്‍ലസ് സുവേര, ഇറ്റലിയുടെ സാറ ഇറാനി- റോബര്‍ട്ടാ വിന്‍സി, ജര്‍മ്മനിയുടെ ആഞ്ചലീന കെര്‍ബര്‍- ആന്‍ഡ്രിയ പെറ്റ്‌ക്കോവ, സ്വിറ്റ്‌സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ്- ബെലിന്‍ണ്ട ബെന്‍സിക. റിയോയില്‍ ഇവരൊക്കെയുണ്ട്. എല്ലാവരും ഗ്രാന്‍സ്ലാമുകളടക്കമുള്ള പ്രധാന ടെന്നീസ് ടൂര്‍ണമെന്റുകളില്‍ കളിച്ച് ഏറെ പരിചിതരായവര്‍. ഇവരോടാണ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ മത്സര പരിചയം തീരെ കുറവായ ഇരുപത്തിരണ്ടുകാരിയായ പ്രാര്‍ത്ഥനയോടെപ്പം സാനിയ മത്സരിക്കാനിറങ്ങുന്നത്. അത് കൊണ്ട് തന്നെ ഈ ഇനത്തില്‍ മെഡല്‍ സാധ്യത വിദൂരത്താണ്. ഒന്നോ രണ്ടോ റൗണ്ടുകളില്‍ മുന്നേറാനായാല്‍ അത് തന്നെ വലിയ നേട്ടമാവും.

We use cookies to give you the best possible experience. Learn more