national news
അലിഗഡിൽ കൗമാരക്കാരനെ പാകിസ്ഥാൻ പതാകയിൽ മൂത്രമൊഴിക്കാൻ നിർബന്ധിച്ച് തീവ്ര ഹിന്ദുത്വ വാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 01:55 am
Wednesday, 30th April 2025, 7:25 am

ലഖ്‌നൗ: അലിഗഡിൽ കൗമാരക്കാരനെ പാകിസ്ഥാൻ പതാകയിൽ മൂത്രമൊഴിക്കാൻ നിർബന്ധിച്ച് തീവ്ര ഹിന്ദുത്വ വാദികൾ. കുട്ടിയുടെ സുഹൃത്ത് പാകിസ്ഥാനെതിരെ തീവ്ര ഹിന്ദുത്വവാദികൾ പതിച്ച പോസ്റ്റർ കീറിയെന്ന ആരോപിച്ചായിരുന്നു കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. സാഹെദ് എന്ന കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അലിഗഡിലെ റസൂൽഗഞ്ചിലാണ് സംഭവം നടന്നത്.

പോസ്റ്റർ കീറിയതിന് പിന്നാലെ കുട്ടിയുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടെങ്കിലും കുട്ടിയെ തീവ്ര ഹിന്ദുതീവാദികൾ കോളറിന് പിടിച്ച് നിർത്തുകയായിരുന്നു. കുട്ടിയെ അവർ ബലമായി പിടിച്ചുവെക്കുകയും അസഭ്യം പറയുകയും പാകിസ്ഥാൻ പതാകയിൽ മൂത്രമൊഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ കുട്ടി തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നത് ക്ഷമ ചോദിക്കുന്നതും കാണാം.

‘ഞങ്ങൾ പാകിസ്ഥാനെതിരെ പ്രതിഷേധിക്കുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. അവൻ അത് വലിച്ചുകീറി ഓടിപ്പോയി. ഇവരെല്ലാം ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാനികളാണ്. ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുകയാണ്. പാകിസ്ഥാനെതിരെ യുദ്ധം നടത്തണം. ഇന്ത്യയിൽ എത്ര ജിഹാദികൾ ഉണ്ടോ അവരെയും അവരുടെ മക്കളെയും ഇന്ത്യയിൽ നിന്നും ഓടിക്കണം,’ തീവ്ര ഹിന്ദുത്വവാദികൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം താൻ പോസ്റ്ററുകൾ കീറിയില്ലെന്ന് പറഞ്ഞ സാഹെദ് തന്നെ വിട്ടയക്കണമെന്ന് തീവ്ര ഹിന്ദുത്വവാദികളോട് അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം.

റസൂൽഗഞ്ച് പൊലീസ് പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്. കുട്ടിക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും അവർ വിഷയത്തിൽ ഇടപെട്ടില്ല. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടുമില്ല.

Content Highlight: Right-wing supporters force teenager to urinate on Pakistani flag in Aligarh