| Monday, 24th June 2024, 12:53 pm

ലോകകപ്പ് കഴിഞ്ഞുള്ള പരമ്പരയിൽ ഇന്ത്യയെ നയിക്കുക ആ താരം; സർപ്രൈസ് ക്യാപ്റ്റൻ റെഡി; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യക്ക് സിംബാബ്വെയുമായാണ് പരമ്പരയുള്ളത്. ജൂലൈ ഏഴ് മുതല്‍ ജൂലൈ 14 വരെയാണ് ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ലോകകപ്പിനു ശേഷം നടക്കുന്ന പരമ്പരയായതിനാല്‍ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ ഈ പരമ്പരയില്‍ കളിക്കില്ല. അതുകൊണ്ടുതന്നെ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക ആരാണ് എന്നുള്ള ചോദ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നുണ്ട്.

ഇപ്പോള്‍ സിംബാബ്വെക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരാണെന്നുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകകപ്പിനു ശേഷം നടക്കുന്ന പരമ്പരയില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ആയിരിക്കും ഇന്ത്യയെ നയിക്കുക എന്നാണ് പറയുന്നത്.

സിംബാബ്വെക്കെതിരെയുള്ള പരമ്പരക്കുള്ള 20 അംഗ താല്‍ക്കാലിക ടീമിനെ തെരഞ്ഞെടുത്തുവെന്നും സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നെ ടീമുകളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലെക്ഷന്‍ കമ്മറ്റി പരിഗണിക്കുന്നുണ്ടെന്നും ഇരുവരും ഇതില്‍ നിരസിക്കുകയാണ് ചെയ്തതെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടീമിനെ പ്രഖ്യാപിക്കും എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഇന്ത്യ ഇന്ന് സൂപ്പര്‍ 8ലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. സൂപ്പര്‍ 8ല്‍ നടന്ന ആദ്യ രണ്ടു മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മയും സംഘവും കങ്കാരു പടയ്‌ക്കെതിരെ കളത്തില്‍ ഇറങ്ങുന്നത്.

മറുഭാഗത്ത് കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 21 റണ്‍സിന്റെ തോല്‍വി വഴങ്ങിയ മിച്ചല്‍ മാര്‍ഷിനും സംഘത്തിനും സെമിയിലേക്ക് മുന്നേറണമെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനങ്ങള്‍ നടത്തേണ്ടിവരും.

Also Read: അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്താവും; സൂപ്പർ 8ൽ പോരാട്ടം മുറുകുന്നു

Also Read: മൂന്നാംകിട സിനിമകൾക്ക് വേണ്ടി ഞാൻ അഭിനയം വേസ്റ്റ് ചെയ്യുന്നുവെന്ന് അന്ന് ജൂറി പറഞ്ഞു, അതെനിക്ക് വേദനയുണ്ടാക്കി: ഉർവശി

Content Highlight: Reports Says Shubhman Gill will Lead India For the Zimbabwe Series

We use cookies to give you the best possible experience. Learn more