| Saturday, 12th June 2021, 7:55 am

ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് റഷ്യ-അമേരിക്ക ബന്ധം കടന്നുപോകുന്നത്: വ്‌ളാദിമിര്‍ പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്ക-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. എന്‍.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പുടിന്‍ സംസാരിച്ചത്.

‘ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുകളാണുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവില്‍ മോശപ്പെട്ട നിലയിലാണ്,’ പുടിന്‍ പറഞ്ഞു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏറെ കഴിവുള്ള മികച്ച വ്യക്തിത്വമായിരുന്നെന്ന് പുടിന്‍ പറഞ്ഞു. ജോ ബൈഡന്‍ ട്രംപില്‍ നിന്നും ഏറെ വ്യത്യസ്തനാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബൈഡന്‍ തന്നെ കൊലപാതകിയെന്നു വിളിച്ച സംഭവത്തെ കുറിച്ചുള്ള ചോദ്യത്തോടും പുടിന്‍ പ്രതികരിച്ചു. ഇത്തരത്തില്‍ ഒരു ആരോപണങ്ങള്‍ നേരത്തെയും നേരിട്ടുണ്ട്. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളേയല്ലെന്ന് പുടിന്‍ പറഞ്ഞു.

ബുധനാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രസ്താവന. വെള്ളിയാഴ്ച പുറത്തുവന്ന അഭിമുഖത്തിന് പിന്നാലെ പുടിന്റെ പരാമര്‍ശങ്ങള്‍ ബൈഡനുമായുള്ള കൂടിക്കാഴ്ചയെയും തുടര്‍ന്നുള്ള നയതന്ത്ര ബന്ധങ്ങളെയും ഏത് തരത്തിലായിരിക്കും ബാധിക്കുക എന്ന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Relations With US At Lowest Point In Years: Vladimir Putin

We use cookies to give you the best possible experience. Learn more