| Monday, 25th September 2023, 11:09 am

മാഡ്രിഡ്‌ ഡെർബി തോൽവി; സൂപ്പർ താരത്തെ പിന്തുണച്ച് ആൻസെലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞദിവസം ലാ ലീഗയിൽ നടന്ന മാൻഡ്രിഡ് ഡർബിയിൽ അത്‌ലറ്റികോ മാഡ്രിഡ്‌ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു. തോൽവിക്ക് പിന്നാലെ സഹ താരങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തികൊണ്ട് റയൽ നായകൻ ലൂക്ക മോഡ്രിച്ചിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ ആൻസൊ ആൻസലോട്ടി.

‘മോഡ്രിച്ചിന് പകരക്കാരനോ? അവൻ മറ്റുള്ള താരങ്ങളെ പോലെ നന്നയി കളിച്ചില്ല’, റയൽ പരിശീലകൻ മാഡ്രിഡ്‌ എക്സ്ട്രാ ഓൺ എക്സ് വഴി പറഞ്ഞു.

മത്സരത്തിൽ ആദ്യ പകുതിക്ക് ശേഷം മോഡ്രിച്ചിനെ കോച്ച് പിൻവലിക്കുകയായിരുന്നു. ജൊസെലുവാണ് മോഡ്രിച്ചിന് പകരക്കാരനായി കളത്തിലിറങ്ങിയത്. മത്സരത്തിൽ ലൂക്ക മോഡ്രിച്ചിന് പ്രതീഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.

ഡെർബിയിൽ ഏറെ പ്രതീക്ഷകളോടെയാണ് കോച്ച് ക്രോയേഷ്യൻ സൂപ്പർ താരത്തെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതിവരെ മാത്രം കളിച്ച താരം 31 പാസുകൾ ആണ് നൽകിയത്. അതിൽ 27 പാസുകൾ 87% കൃത്യമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു.

അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ മെട്രോപൊളിറ്റിയൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 4-1-2-1-2 എന്ന ഫോർമേഷനിൽ ആയിരുന്നു റയൽ അണിനിരന്നത്. മത്സരത്തിന്റെ നാലാം മിനിട്ടിൽ അൽവരോ മൊറാട്ടയിലൂടെ ആതിഥേയർ ലീഡെടുക്കുകയായിരുന്നു.

മത്സരത്തിന്റെ 18ാം മിനിട്ടിൽ ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാന്റെ ഗോളിലൂടെ അത്‌ലറ്റികോ രണ്ടാം ഗോളും നേടി. 46ാം മിനിട്ടിൽ മൊറാട്ട മൂന്നാം ഗോളും നേടികൊണ്ട് ആതിഥേയർക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ജർമൻ താരം ടോണി ക്രൂസിന്റെ വകയായിരുന്നു റയലിന്റ ആശ്വാസഗോൾ. സീസണിൽ റയലിന്റെ ആദ്യ തോൽവിയായിരുന്നു ഇത്.

ഈ മത്സരം വിജയിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ചിരവൈരികളായ ബാഴ്സലോണയെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ റയൽ മാഡ്രിഡിന് കഴിയുമായിരുന്നു.

നിലവിൽ ആറ് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും ഒരു തോൽവിയും അടക്കം 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്‌.

ലാ ലിഗയിൽ സെപ്റ്റംബർ 27ന് ലാൽ പാൽമാസിനെതിരെയാണ് ആൻസലോട്ടിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം.

Content Highlight: Real Madrid coach Ancelotti criticizes Luka Modric’s performances against Atletico Madrid.

We use cookies to give you the best possible experience. Learn more