| Monday, 21st October 2019, 3:30 pm

മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന ആരോപണം നിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; 'കസ്റ്റഡിയില്‍ എടുത്ത നടപടി തെറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ 42ാം ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ നബീസയെന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരില്‍ വോട്ട് ചെയ്യാന്‍ നബീസ ശ്രമിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഇതിനെതിരെ കാസര്‍ഗോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി.നബീസയെ കസ്റ്റഡിയിലെടുത്തത് തെറ്റാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒരേ വീട്ടില്‍ രണ്ട് നബീസയുള്ളതാണ് പ്രശ്‌നമായത്. രണ്ട് പേര്‍ക്കും മണ്ഡലത്തില്‍ വോട്ടുണ്ട്. വോട്ടര്‍ സ്ലിപ്പ് എടുത്തുകൊണ്ട് വന്നത് മാറിപോയി എന്നതല്ലാതെ ഇവിടെ കള്ള വോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വോട്ട് ചെയ്യാന്‍ വന്ന നബീസ സ്വന്തം ഐ.ഡി കാര്‍ഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാന്‍ വന്നതാണെങ്കില്‍ സ്വന്തം ഐ.ഡികാര്‍ഡ് കൊണ്ടല്ലല്ലോ വരികയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വോര്‍ക്കാടി ബക്രബയല്‍ ബൂത്തില്‍ വെച്ചായിരുന്നു യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. രാഷ്ട്രീയ പാര്‍ട്ടി നല്‍കിയ സ്ലിപ്പുമായിട്ടായിരുന്നു യുവതി വോട്ട് ചെയ്യാന്‍ എത്തിയത്. പേര് നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാമാണ് ആക്ഷേപം.

പക്ഷെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത നബീസക്ക് ഈ ബൂത്തില്‍ വോട്ടില്ല എന്ന് വ്യക്തമായിരുന്നു. അത് പരിശോധിച്ച് തന്നെയാണ് പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കിയതും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതും. ഇത് വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more