| Saturday, 27th February 2016, 11:43 am

രാജേഷ് പിള്ള അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള (41)അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ലിവര്‍ സിറോസിസ് ബാധിച്ച രാജേഷ് പിള്ളയ്ക്ക് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ലിവര്‍ സിറോസിസിനൊപ്പം അണുബാധ കൂടിയുണ്ടായതാണ് മരണകാരണം.

മജ്ഞുവാര്യര്‍ നായികയായ വേട്ടയാണ് രാജേഷ് പിള്ള അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ട്രാഫിക്കിലൂടെ മലയാള സിനിമയില്‍ ന്യൂജനറേഷന്‍ ട്രെന്റിന് തുടക്കമിട്ട സംവിധായകനാണ് രാജേഷ് പിള്ള.

“ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, വേട്ട, മിലി” എന്നിവയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രങ്ങള്‍.

2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011ല്‍ ബോബി, സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ രാജേഷ് ഒരുക്കിയ ട്രാഫിക് എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. 2015ല്‍ അമലപോളിനെ നായികയാക്കി ഒരുക്കിയ മില ബോക്‌സ് ഓഫീസില്‍ ശരാശരിയിലും ഉയര്‍ത്ത പ്രതികരണം നേടിയിരുന്നു.

രാവിലെ ഒമ്പതരയോടെ അദ്ദേഹം മരിച്ചുവെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വാര്‍ത്ത തെറ്റാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more