| Saturday, 26th January 2019, 3:55 pm

റിപ്ലബ്ലിക് ദിനാഘോഷ ചടങ്ങിലുടനീളം സംഭാഷണത്തില്‍ മുഴുകി രാഹുലും നിതിന്‍ ഗഡ്ഗരിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 70-ാം റിപ്പബ്ലിക് ദിനാഘോഷം ദല്‍ഹി രാജ്പഥില്‍ നടന്നുകൊണ്ടിരിക്കേ സദസില്‍ അടുത്തടുത്തായി ഇരുന്ന് സൗഹൃദ സംഭാഷണത്തില്‍ മുഴുകി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും.

സദസിന്റെ മുന്‍ നിരയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഇരുന്നിരുന്നത്. ചടങ്ങ് തുടങ്ങിയത് മുതല്‍ അവസാനം വരെ ഇരുവരും സൗഹൃദ സംഭാഷണത്തിലായിരുന്നു.

രാഹുലിന്റെ വലത് വശത്തായി മൂന്ന് സീറ്റുകള്‍ക്കപ്പുറം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉണ്ടായിരുന്നെങ്കിലും രാഹുലും അമിത് ഷായും പരസ്പരം നോക്കുക പോലും ചെയ്തില്ല.


റിപ്പബ്ലിക് ദിന പ്രസംഗം വായിക്കാനാകാതെ മധ്യപ്രദേശ് മന്ത്രി: ഒടുക്കം കലക്ടര്‍ക്കു കൈമാറി


ഏതാനും നാളുകള്‍ക്ക് മുന്‍പ്പ ഗഡ്കരി ബി.ജെ.പി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ പരോക്ഷവിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. നേരത്തെ ചില പൊതു പരിപാടികളില്‍ പ്രസംഗിക്കുന്നതിനിടെ ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ധിരാ ഗാന്ധിയുടേയും നേതൃപാടവത്തെ ഗഡ്കരി പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതാണ് രാഹുലും ഗഡ്കരിയും തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.

കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി പ്രശംസിക്കുന്ന ഗഡ്കരിക്കെതിരെ ബി.ജെ.പിക്കുള്ളില്‍ നിന്ന് തന്നെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ നേതൃത്വം മറുപടി പറയണമെന്ന ഗഡ്കരിയുടെ പ്രസ്താവനയും വിവാദമായിയിരുന്നു. എന്നാല്‍ മോദിക്ക് പകരക്കാരനായി ഗഡ്ഗരിയെ കൊണ്ടുവരണമെന്ന ഒരു അഭിപ്രായവും ബി.ജെ.പിക്കുള്ളില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു.

അമിത് ഷാ-മോദി കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും 2019-ല്‍ ഗഡ്കരി പ്രധാനമന്ത്രി ആയാല്‍ പിന്തുണക്കുമെന്നും എന്‍.ഡി.എ ഘടക കക്ഷിയായ ശിവസേനയും പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റുമായി രൂപീകരിച്ച സമിതികളില്‍ ഗഡ്കരിക്ക് ബി.ജെ.പി കാര്യമായ റോളൊന്നും നല്‍കിയിരുന്നില്ല.

കഴിഞ്ഞവര്‍ഷം റിപ്പബ്ലിക് ദിന പരേഡിനിടെ രാഹുല്‍ഗാന്ധിക്ക് നാലാം നിരയില്‍ സീറ്റ് നല്‍കിയത് വലിയ വിവാദമായിരുന്നു. പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദിന് അടുത്തായിട്ടായിരുന്നു രാഹുലിന്റെ സീറ്റ്. ഇതോടെ എന്തുകൊണ്ടാണ് രാഹുലിനെ പിന്‍നിരയിലേക്ക് തള്ളിയതെന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. സോണിയാഗാന്ധിക്ക് മുന്‍നിരയില്‍ സീറ്റ് നല്‍കിയപ്പോഴായിരുന്നു രാഹുലിനെ നാലാം നിരയിലേക്ക് തള്ളിയത്. എന്നാല്‍ എവിടെ ഇരിക്കുന്നു എന്നതിലൊന്നും വലിയ കാര്യമില്ലെന്നും വിവാദമാക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more