സ്വന്തം നാട്ടില്‍ അശ്വിന്‍ ആളിക്കത്തി; കൂടെ കളിക്കുന്നവനേയും ഹര്‍ഭജനേയും മറികടന്ന് വീണ്ടും കുതിപ്പ്
Sports News
സ്വന്തം നാട്ടില്‍ അശ്വിന്‍ ആളിക്കത്തി; കൂടെ കളിക്കുന്നവനേയും ഹര്‍ഭജനേയും മറികടന്ന് വീണ്ടും കുതിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 4:54 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് ടീം നേടിയത്.

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും  മിന്നും പ്രകടനമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുന്നത്. 92 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയാണ് ജഡേജ ക്രീസില്‍ 92 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയാണ് ജഡേജ ക്രീസില്‍ തുടരുന്നത്. എന്നാല്‍ അശ്വിന്‍ 97 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 92 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തുന്നത്.

എട്ടാം നമ്പറില്‍ ഇറങ്ങിയാണ് അശ്വിന്‍ അമ്പരപ്പിക്കുന്ന പ്രകടനം നടത്തുന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ എട്ടാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് അശ്വിന് സാധിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ എട്ടാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരം, എണ്ണം

കപില്‍ ദേവ് – 15

ആര്‍. അശ്വിന്‍ – 13

ഹര്‍ഭജന്‍ സിങ് – 11

രവീന്ദ്ര ജഡേജ – 10

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മിന്നും താരമായ യശ്വസി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

എന്നാല്‍ റിഷബ് പന്തും കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ജെയ്‌സ്വാള്‍ 118 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 56 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇതോടെ കിടിലന്‍ റെക്കോഡ് നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ടീം 28 റണ്‍സില്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനേയും ഇന്ത്യക്ക് നഷ്ടമായി. ഹസന്‍ തന്നെയാണ് ഗില്ലിനെയും പുറത്താക്കിയത്. എട്ട് പന്തില്‍ റണ്‍സൊന്നും നേടാതെയാണ് ഗില്‍ പുറത്തായത്.
സ്‌കോര്‍ 34ല്‍ നില്‍ക്കെ വിരാട് കോഹ്‌ലിയും പുറത്തായി. ആറ് പന്തില്‍ ആറ് റണ്‍സ് നേടിയിരിക്കെ ഹസന്റെ പന്തില്‍ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

മത്സരത്തില്‍ 52 പന്തില്‍ 39 റണ്‍സ് നേടിയാണ് പന്ത് തിളങ്ങിയത്. ആറ് ഫോറുകളാണ് താരം നേടിയത്. ഒടുവില്‍ ടീം സ്‌കോര്‍ 96ല്‍ നില്‍ക്കെ ഹസന്റെ പന്തില്‍ ലിട്ടണിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

 

Content Highlight: R. Ashwin In Record Achievement