'ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് പ്രണവിനെ കുറിച്ച് അങ്ങനെ പറയുന്നത്, അദ്ദേഹം അതിനുമപ്പുറമാണ്'
Entertainment news
'ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് പ്രണവിനെ കുറിച്ച് അങ്ങനെ പറയുന്നത്, അദ്ദേഹം അതിനുമപ്പുറമാണ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th April 2023, 9:37 pm

വളരെ സിമ്പിളായിട്ടുള്ള ജീവിത ശൈലിയുള്ള നടനാണ് പ്രണവ് മോഹന്‍ലാല്‍ എന്നാണ് സിനിമയിലുള്ളവരടക്കം പറയുന്നത്. അതിന്റെ കാരണമെന്താണെന്ന് പറയുകയാണ് നിര്‍മാതാവ് സുരേഷ് കൃഷ്ണന്‍. പ്രണവിനേക്കാള്‍ സിമ്പിളാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന്റെ മകനായ പ്രണവ് പിന്നെ അങ്ങനെയല്ലേ വരൂ എന്നുമാണ് സുരേഷ് കൃഷ്ണന്‍ ചോദിക്കുന്നത്.

എത്ര മോശം ഭക്ഷണം കഴിക്കാന്‍ കൊടുത്താലും കുറച്ചുകൂടി ഇടുമോ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നതെന്നും ആ ഭക്ഷണം കാണുമ്പോള്‍ തനിക്കൊക്കെ ദേഷ്യം വരുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കാരവാനൊക്കെ വരുന്നതിന് മുമ്പും ശേഷവുമൊക്കെ മോഹന്‍ലാല്‍ തറയില്‍ കിടന്നുറങ്ങുമായിരുന്നു എന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കൃഷ്ണന്‍ പറഞ്ഞു.

‘എല്ലാവരും പറയും പ്രണവിന് ശാന്ത സ്വാഭാവമാണെന്ന്. ഒരു പായ വിരിച്ച് കൊടുത്താല്‍ അവിടെ കിടക്കുമെന്നൊക്കെ. ലാലേട്ടനെ അറിയാത്തതുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നത്. ലാലേട്ടന്‍ ഇതിനുമപ്പുറമാണ്. വൃത്തികെട്ട ഭക്ഷണം കഴിക്കാന്‍ കൊടുത്താല്‍ ഞാനൊക്കെയാണെങ്കില്‍ കൊള്ളില്ലെന്ന് തന്നെ പറയും. ലാലേട്ടനാണെങ്കില്‍ കുറച്ചുകൂടി ഇടുമോ എന്ന് ചോദിക്കും. ആ ഭക്ഷണം കാണുമ്പോള്‍ നമുക്ക് തന്നെ ദേഷ്യം വരും.

പണ്ട് കാരവാന്‍ ഒന്നുമില്ലായിരുന്ന സമയത്ത് പായ വിരിച്ച് തറയിലാണ് അദ്ദേഹം കിടന്നിരുന്നത്. കാരവനുള്ളപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്. പുലി മുരുകന്‍ ഷൂട്ട് ചെയ്യുന്ന സമയത്തും അദ്ദേഹം തറയിലാണ് കടന്നത്. അതുപോലെ മരുഭൂമിക്കഥ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് മരുഭൂമിയിലെ ആ ചൂടത്ത് അവിടെ പായൊക്കെ വലിച്ച് കെട്ടിയിരുന്നു. അതിന്റെ അടിയിലൊക്കെ ലാലേട്ടന്‍ പോയിരിക്കുമായിരുന്നു.

ലാലേട്ടനെ കുറിച്ച് അങ്ങനെ അറിയാത്തത് കൊണ്ടാണ് പ്രണവ് ഇത്ര സിമ്പിളാണെന്നൊക്കെ എല്ലാവരും പറയുന്നത്. ലാലേട്ടന്‍ പ്രണവിനേക്കാള്‍ സിമ്പിളാണ്. ആ അച്ഛനുണ്ടായ മകന്‍ അങ്ങനെയല്ലേ ഇരിക്കൂ. പക്ഷെ അച്ഛനെ പോലെ കമ്പമുള്ള ആളല്ല പ്രണവ്. ലാലേട്ടന്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യാത്രകളും പുസ്‌കങ്ങളുമൊക്കെയാണ് അവന് കൂടുതലിഷ്ടം,’ സുരേഷ് കൃഷ്ണന്‍ പറഞ്ഞു.

 

content highlight: producer suresh krishnan about mohanlal and pranav mohanlal