| Saturday, 11th May 2019, 5:03 pm

യു.പിയില്‍ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ സ്വകാര്യ വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിച്ചു; അടിയന്തര ഇടപെടല്‍ നടത്തിയത് പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുരുതരാവസ്ഥയിലുള്ള അര്‍ബുദ രോഗ ബാധിതയായ രണ്ടര വയസ്സുള്ള കുഞ്ഞിന്റെ അടിയന്തര ചികിത്സയ്ക്ക് സഹായമൊരുക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കമല നെഹ്‌റു ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞിനെയാണ് സ്വകാര്യ വിമാനത്തില്‍ പ്രിയങ്ക ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ ദിവസത്തോടെ ആരോഗ്യ നില വഷളായ കുട്ടി അധിക സമയം ജീവിക്കില്ലെന്ന ഡോക്ടര്‍ അറിയിച്ചതോടുകൂടിയാണ് ദല്‍ഹിയിലേക്ക് മാറ്റിയത്.

കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് കുഞ്ഞിന്റെ കാര്യം പ്രിയങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ദല്‍ഹിയില്‍ ചികിത്സ നല്‍കിയാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പ്രിയങ്കയോടു പറയുകയായരുന്നു.

തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന പ്രിയങ്ക
കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെടുകയും ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടര്‍ ചികിത്സ ഉറപ്പാക്കുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more