| Thursday, 17th June 2021, 12:07 pm

ആ സിനിമ ഏറ്റെടുക്കുമ്പോള്‍ മണ്ടത്തരമാണെന്ന് എല്ലാവരും പറഞ്ഞു, എന്നിലെ പ്രൊഡ്യൂസര്‍ക്ക് കണ്‍ഫ്യൂഷനേ ഉണ്ടായിരുന്നില്ല; പൃഥ്വിരാജ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും പ്രൊഡ്യൂസറും സംവിധായകനുമായി സിനിമാ മേഖലയില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ്. സിനിമാ നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഒരു കണ്‍ഫ്യൂഷനും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്. അഭിനേതാവെന്ന നിലയില്‍ ഉണ്ടായ കണ്‍ഫ്യൂഷനുകളൊന്നും നിര്‍മാതാവെന്ന നിലയില്‍ ഉണ്ടായിട്ടില്ലെന്ന് നടന്‍ പറയുന്നു.

മാത്രമല്ല നിര്‍മ്മാണച്ചിലവുകള്‍ ഏറ്റെടുത്ത ഒരു സിനിമയും എട്ട് കോടി നേടി വലിയ വിജയമാകണമെന്ന ലക്ഷ്യത്തില്‍ എടുത്തിട്ടില്ലെന്നും പൃഥ്വിരാജ് പറയുന്നു.

‘ഉറുമി എന്ന പ്രൊജക്ട് ഏറ്റെടുക്കുമ്പോള്‍ 99 ശതമാനം ആളുകളും പറഞ്ഞത് വലിയ മണ്ടത്തരമാണ്, ആ പടം ചെയ്യരുത് എന്നാണ്. ഇന്ത്യന്‍ റുപ്പി പ്രൊഡ്യൂസ് ചെയ്യുമ്പോഴും ആ സിനിമയുടെ തീം നോക്കിയാണ് ചെയ്തത്. അല്ലാതെ ഒരു കൊമേഷ്യല്‍ സിനിമയാക്കിയെടുക്കാനുള്ള ഘടകങ്ങള്‍ അതില്‍ ഉണ്ടായിരുന്നില്ല. നല്ല സിനിമകള്‍ നമ്മുടെ കമ്പനിയിലൂടെ നിര്‍മിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് ഉറുമി പ്രൊഡ്യൂസ് ചെയ്തത്. തങ്ങള്‍ മൂന്ന് പേരും ഉറുമി പ്രൊഡ്യൂസ് ചെയ്യാന്‍ ഏറ്റെടുത്തത് വലിയ പൈസയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയല്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സംവിധാനത്തിരക്കുകളിലാണ് നടന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്‍പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് നടന്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്കിലുടെയാണ് പൃഥ്വിരാജ് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന വിവരം അറിയിച്ചത്.

കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്, ആ നിയന്ത്രണങ്ങള്‍ക്കകത്ത് നിന്നുകൊണ്ടു തന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെഴുതിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj says about Urumi film

We use cookies to give you the best possible experience. Learn more