| Thursday, 21st November 2019, 11:20 am

രാജ്‌നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ പ്രജ്ഞ സിങ് താക്കൂറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയുമായ പ്രജ്ഞ സിങ് താക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് 21 അംഗ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി നിലവില്‍ വരുന്നത്.

21 അംഗ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാക്കളായ ഫാറൂഖ് അബ്ദുള്ള, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരും ഉള്‍പ്പെടും.

മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ  പ്രജ്ഞ സിങ് ഈ വര്‍ഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയില്‍ എത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാത്മാഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സെ രാജ്യ സ്‌നേഹിയാണെന്ന പ്രജ്ഞ സിങ്ങിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഈ പരാമര്‍ശത്തില്‍ ബി.ജെ.പി പ്രജ്ഞ സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമര്‍ശം പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്ന അവസ്ഥയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രജ്ഞ സിങ്ങിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ അവര്‍ ജയിച്ചതോടെ നടപടിയും പാര്‍ട്ടി മരവിപ്പിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more