| Friday, 26th April 2019, 1:08 pm

സ്തനാര്‍ബുദത്തെ തുടര്‍ന്ന് പ്രജ്ഞ സിങ്ങിനെ മൂന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്; ഗോമൂത്ര ചികിത്സ തള്ളി ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതുകൊണ്ടാണ് തനിക്ക് സ്തനാര്‍ബുദം മാറിയതെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയുമായിരുന്ന പ്രജ്ഞ സിങ് ഠാക്കൂറിന്റെ വാദം തള്ളി ഡോക്ടര്‍.

ലഖ്‌നൗ റാം മോഹന്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ എസ്.എസ് രജപുതാണ് പ്രജ്ഞ സിങ്ങിന്റെ വാദത്തിനെതിരെ രംഗത്തെത്തിയത്.

കാന്‍സര്‍ അസുഖത്തെ തുടര്‍ന്ന് അവരുടെ സ്തനങ്ങള്‍ നീക്കം ചെയ്യുകയായിരുന്നെന്നും സര്‍ജറി നടത്തിയത് താനാണെന്നും അദ്ദേഹം ദി ഹിന്ദുവിനോട് വ്യക്തമാക്കി.

” മൂന്ന് തവണ അവര്‍ സര്‍ജറിക്ക് വിധേയയായിട്ടുണ്ട്. സ്റ്റേജ് വണ്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന കാന്‍സറായിരുന്നു അവരുടേത്. അസുഖം നേരത്തെ കണ്ടുപിടിക്കപ്പെട്ടിരുന്നു. 2008 ലാണ് ഞാന്‍ അവര്‍ക്ക് ആദ്യ സര്‍ജറി നടത്തുന്നത്. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അവരുടെ വലതുബ്രസ്റ്റിലായിരുന്നു ട്യൂമര്‍. 2012 ലാണ് രണ്ടാമതും അവരെ രോഗം പിടികൂടുന്നത്. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് രണ്ടാമത്തെ സര്‍ജറി നടത്തുന്നത്. ഇതിന് ശേഷം മുംബൈയിലെ ആശുപത്രിയിലേക്ക് ചില ടെസ്റ്റുകള്‍ക്കായി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് അന്ന് കോടതിയില്‍ തന്നെ സമര്‍പ്പിച്ചതാണ്.

2017 ല്‍ പ്രജ്ഞ സിങ്ങിന് ജാമ്യം ലഭിച്ച ശേഷം റാം മോഹന്‍ ലോഹിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ശസ്ത്രക്രിയയില്‍ അവരുടെ ഇരു സ്തനങ്ങളും ഓപ്പറേറ്റ് ചെയ്തു. – ഡോക്ടര്‍ പറയുന്നു. എന്നാല്‍ അതിന് ശേഷം കീമോതെറാപ്പിയ്‌ക്കോ റേഡിയേഷനോ പ്രജ്ഞ സിങ് ഠാക്കൂര്‍ വിധേയയായോ എന്ന ചോദ്യത്തിന് ഡോ. രജപുത് മറുപടി നല്‍കിയില്ല.

ഈ വര്‍ഷം തുടക്കത്തില്‍ പ്രജ്ഞാ സിങ് ഠാക്കൂര്‍ പരിശോധനാ റിപ്പോര്‍ട്ടുകളുമായി തന്നെ സമീപിച്ചിരുന്നെന്നും അവരുടെ അരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്റെ സ്തനാര്‍ബുദം മാറാനുള്ള കാരണമെന്നായിരുന്നു ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പരാമര്‍ശം.

”ഞാനൊരു ക്യാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും പാഞ്ചഗവ്യ (ചാണകം,ഗോമൂത്രം,പാല്‍, തൈര്, നെയ്യ്) യും ചേര്‍ത്ത ഔഷധം കഴിച്ചാണ് ഞാന്‍ എന്റെ അസുഖം മാറ്റിയത്’ പ്രഗ്യാസിങ് പറഞ്ഞു. ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രജ്ഞാ സിങ് പറഞ്ഞിരുന്നു.

ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെ തടവികൊടുത്താല്‍ അതിന് സന്തോഷമാവുമെന്നും എല്ലാ ദിവസവും അങ്ങനെ ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാവുമെന്നും പ്രജ്ഞാ സിങ് പറഞ്ഞിരുന്നു.

രാജ്യത്ത് വിവിധയിടങ്ങളില്‍ പശുക്കളോടുള്ള പെരുമാറ്റം വേദനയുളവാക്കുന്നതാണെന്നും പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസിരിക്കാന്‍ പറ്റിയ ഇടമാണെന്നും ഠാക്കൂര്‍ പറഞ്ഞിരുന്നു.

മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാസിങിന് 2017

We use cookies to give you the best possible experience. Learn more