| Friday, 10th May 2019, 1:52 pm

ജാതി വിവേചനത്തിന്റെ വേദന എന്താണെന്ന് മോദിയ്ക്ക് അറിയില്ല: മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പിന്നാക്ക ജാതിക്കാരനായല്ല മോദി ജനിച്ചതെന്നും ജാതി വിവേചനത്തിന്റെ വേദന എന്താണെന്ന് മോദിയ്ക്ക് അറിയില്ലെന്നും ബി.എസ്.പി അധ്യക്ഷ മായാവതി.

‘പിന്നാക്ക ജാതിക്കാരനാണെന്ന് സ്വയം വിശദീകരിച്ചു കൊണ്ടാണ് മോദി ജാതിയെ കുറിച്ച് സംസാരിക്കുന്നത്. ജന്മം കൊണ്ട് പിന്നാക്കക്കാരനായിരുന്നെങ്കില്‍ ആര്‍.എസ്.എസ് മോദിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല. കല്യാണ്‍ സിങ്ങിനെ പോലുള്ള നേതാക്കളോട് ആര്‍.എസ്.എസ് ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്’ മായാവതി പറഞ്ഞു.

എസ്.പി-ബി.എസ്.പി സഖ്യം രാഷ്ട്രീയ നേട്ടത്തിനായ ജാതീയത ആയുധമാക്കുന്നുവെന്ന മോദിയുടെ ആരോപണത്തെയും മായാവതി തള്ളി. മോദിയുടെ നിലപാട് പരിഹാസ്യവും ബാലിശവുമാണെന്ന് മായാവതി പറഞ്ഞു.

സഖ്യത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നതിന് പകരം മോദി ഗുജറാത്തിലേക്ക് നോക്കണം, അവിടെ ദളിതനെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. സ്വന്തം വിവാഹത്തിന് പോലും ഒരു ദളിതനെ കുതിരപ്പുറത്ത് കയറാന്‍ സമ്മതിക്കുന്നില്ല. മായാവതി പറഞ്ഞു.

We use cookies to give you the best possible experience. Learn more