| Wednesday, 25th September 2019, 7:43 pm

പിറവം പള്ളി; യാക്കോബായ സഭാംഗങ്ങളായ 67 പേര്‍ക്ക് പള്ളിയില്‍ കയറുന്നതിന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പിറവം പള്ളിത്തര്‍ക്കത്തില്‍ വൈദികട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേല്‍ അടക്കം 67 പേര്‍ക്ക് വിലക്ക്. യാക്കോബായ സഭാംഗങ്ങളായ 67 പേര്‍ പള്ളിയിലും പരിസരത്തും രണ്ട് മാസം പ്രവേശിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിലക്കേര്‍പ്പെടുത്തിയവര്‍ പള്ളിപ്പരിസരത്തുണ്ടോ എന്ന് പൊലീസ് പരിശോധന നടത്തി. പ്രതിഷേധം ശക്തമാക്കി യാക്കോബായ സഭാംഗങ്ങള്‍ പള്ളിക്കുള്ളിലും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി തേടി ഓര്‍ത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തുനല്‍കി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രാര്‍ഥന നടത്താന്‍ സൗകര്യം നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. എന്നാല്‍ കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമെ ചര്‍ച്ചയ്ക്കുള്ളുവെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more